Hivision Channel

Local News

എസ്.ബി.ഐ ഉപഭോക്താക്കൾക്ക് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്, പണം നഷ്ടമാവാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

നിങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) ഉപയോക്താവാണോ? എങ്കിൽ ശ്രദ്ധിക്കുക, പുതിയ ഒരു തട്ടിപ്പ് വ്യാപകമായി നടന്നു കൊണ്ടിരിക്കുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ തന്നെയാണ് ബോധവൽക്കരണം നടത്തിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യാജ സന്ദേശമാണ് മുന്നറിയിപ്പുകൾക്ക് കാരണമായിരിക്കുന്നത് റിവാർഡ് പോയിന്റുകൾ ലഭിക്കുന്നതിനായി ഒരു APK ഫയൽ ഡൗൺലോഡ് ചെയ്യാൻ എസ്.ബി.ഐ നിർദേശിക്കുന്നു എന്ന വ്യാജേനയാണ് സന്ദേശങ്ങൾ പ്രചരിക്കുന്നതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ എസ്.ബി.ഐ ഒരിക്കലും ഒരു APK ഫയൽ ലിങ്ക് എസ്.എം.എസ്/വാട്സ് ആപ്പ് മാർഗങ്ങളിൽ കൂടി അയയ്ക്കില്ല. ഇത്തരത്തിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് അപരിചിതമായ ഫയലുകൾ ഡൗൺലോഡ് ചെയ്യരുതെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ നിർദേശിക്കുന്നു.ഇത്തരം സന്ദേശങ്ങൾ എസ്.ബി.ഐയുടെ ഔദ്യോഗിക ചാനലുകൾ വഴി വെരിഫൈ ചെയ്യേണ്ടതാണ്. നിങ്ങൾക്ക് അസാധാരണമായി ഒരു സന്ദേശം ലഭിക്കുകയോ, സന്ദേശത്തിലൂടെ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുകയോ ചെയ്യുകയാണെങ്കിൽ ജാഗ്രത പുലർത്തുക. ഇവിടെ ഇത്തരം സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ബാങ്കുമായി ബന്ധപ്പെടുക. ജാഗ്രതയോടെയും, ശ്രദ്ധയോടെയുമിരിക്കുന്നത് നിങ്ങളുടെ പണം നഷ്ടപ്പെടുന്നത് തടയും.റിവാർഡ് പോയിന്റുകൾ ലഭിക്കുന്നതിനായി ഒരു APK ഫയൽ ഡൗൺലോഡ് ചെയ്യാൻ എസ്.ബി.ഐ നിർദേശിക്കുന്നു എന്ന വ്യാജേനയാണ് സന്ദേശങ്ങൾ പ്രചരിക്കുന്നതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ എസ്.ബി.ഐ ഒരിക്കലും ഒരു APK ഫയൽ ലിങ്ക് എസ്.എം.എസ്/വാട്സ് ആപ്പ് മാർഗങ്ങളിൽ കൂടി അയയ്ക്കില്ല. ഇത്തരത്തിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് അപരിചിതമായ ഫയലുകൾ ഡൗൺലോഡ് ചെയ്യരുതെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ നിർദേശിക്കുന്നു.

ഇത്തരം സന്ദേശങ്ങൾ എസ്.ബി.ഐയുടെ ഔദ്യോഗിക ചാനലുകൾ വഴി വെരിഫൈ ചെയ്യേണ്ടതാണ്. നിങ്ങൾക്ക് അസാധാരണമായി ഒരു സന്ദേശം ലഭിക്കുകയോ, സന്ദേശത്തിലൂടെ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുകയോ ചെയ്യുകയാണെങ്കിൽ ജാഗ്രത പുലർത്തുക. ഇവിടെ ഇത്തരം സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ബാങ്കുമായി ബന്ധപ്പെടുക. ജാഗ്രതയോടെയും, ശ്രദ്ധയോടെയുമിരിക്കുന്നത് നിങ്ങളുടെ പണം നഷ്ടപ്പെടുന്നത് തടയും.

ഇനി നൽകിയിരിക്കുന്ന വിധമാണ് തട്ടിപ്പ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. ‘നിങ്ങളുടെ എസ്.ബി.ഐ നെറ്റ് ബാങ്കിങ് റിവാർഡ് പോയിന്റുകളുടെ (16,870 രൂപ) കാലാവധി ഇന്ന് അവസാനിക്കും. അവ എസ്.ബി.ഐ റിവാർഡ് ആപ്ലിക്കേഷൻ വഴി റെഡീം ചെയ്യുക. ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും നിങ്ങളുടെ റിവാർഡ് ബാങ്ക് ഡെപ്പോസിറ്റായി ലഭിക്കാൻ ക്ലെയിം ചെയ്യുകയും ചെയ്യുക. താങ്ക് യൂ, ടീം എസ്.ബി.ഐ’ (‘Your SBI NetBanking Reward points (Rs 16870.00) will expire today! Redeem them now through the SBI REWARD App. Install & claim your reward by cash deposit in your account.Thank you,Team SBI’)

ഔദ്യോഗികമായി ലഭിച്ച സന്ദേശങ്ങളാണോ എന്നത് എല്ലായ്പ്പോഴും പരിശോധിക്കുകസംശയകരമായ സന്ദേശങ്ങളുമായി ബന്ധപ്പെട്ട് വെരിഫൈ ചെയ്ത കോൺടാക്ട് വിവരങ്ങൾ ഉപയോഗിച്ച് ബാങ്കുമായി ബന്ധപ്പെടുകഅപരിചിതമായ ലിങ്കുകൾ ക്ലിക്ക് ചെയ്യുകയോ, ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ അരുത്തട്ടിപ്പുകാർ പൊതുവെ ഉപയോഗിക്കുന്ന ചില സൂചനകൾ തിരിച്ചറിയാൻ ശ്രമിക്കുക. ഉദാഹരണത്തിന് ഒരു എമർജൻസി സന്ദേശം എന്ന നിലയിലുള്ള ഭാഷാപ്രയോഗം, അക്കൗണ്ട് സസ്പെൻഡ് ചെയ്യുമെന്ന തരത്തിലുള്ള ഭീഷണികൾ, വ്യക്തിഗത വിവരങ്ങൾ ആരായുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കാംഔദ്യോഗിക ധനകാര്യ സ്ഥാപനങ്ങൾ സെൻസിറ്റീവ് ഡാറ്റ ഇ-മെയിൽ, ടെക്സ്റ്റ് സന്ദേശം എന്നീ നിലകളിൽ നൽകാൻ ആവശ്യപ്പെടുകയില്ല സന്ദേശങ്ങൾ വഴി ലഭിക്കുന്ന തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ, ലിങ്കുകൾ എന്നിവ ഒഴിവാക്കുകബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ, ആപ്ലിക്കേഷനുകൾ തുടങ്ങിയവ മാത്രം ഉപയോഗിച്ച് വിനിമയങ്ങൾ, അക്കൗണ്ട് മാനേജ്മെന്റ് എന്നിവ നടത്തുക.

ഇരിട്ടിയില്‍ കാറില്‍ കടത്തുന്നതിനിടെ പിടികൂടിയത് 10 കിലോയോളം കഞ്ചാവ്

കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തുന്നതിനിടെയാണ് 4 കിലോ കഞ്ചാവുമായി കുടിക്കിമൊട്ട സ്വദേശി നെസീറിനെ കുന്നോത്ത് ബെന്‍ഹിലില്‍ വച്ച് എക്സൈസ് സംഘം പിടികൂടിയത്.തുടര്‍ന്ന് കാറില്‍ നടത്തിയ പരിശോധനക്കിടെയാണ് വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ 10 കിലോയോളം കഞ്ചാവ് കണ്ടെത്തിയത്.

കാറ്റിന് 40 കി.മീ വേഗത, ഒപ്പം ഇടിമിന്നലും; ശക്തമായ മഴ വീണ്ടും; സംസ്ഥാനത്തെ ജില്ലകളിൽ മുന്നറിയിപ്പ് പുതുക്കി

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത. 7 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,ഇടുക്കി, കോഴിക്കോട്,വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

 സ്വർണവില കുത്തനെ താഴേക്ക്; സ്വർണാഭരണ പ്രേമികൾ ആശ്വാസത്തിൽ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഒറ്റയടിക്ക് 1080 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 440 രൂപ കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് 1520 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,680 രൂപയാണ്. 

റെയില്‍വേ സേവനങ്ങള്‍ക്കായി ഒറ്റ ആപ്പ്, ഡിസംബര്‍ അവസാനത്തോടെ നിലവില്‍ വരും

 തീവണ്ടിയാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്‌ഫോം പാസെടുക്കല്‍ തുടങ്ങി യാത്രാവേളയിലെ എല്ലാ കാര്യങ്ങള്‍ക്കുമായി സമഗ്രമായ ഒറ്റ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നു. ഡിസംബര്‍ അവസാനത്തോടെ നിലവില്‍ വരുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

ഐ.ആര്‍.സി.ടി.സി.യുമായി ചേര്‍ന്ന് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റമാണ് പുതിയ മൊബൈല്‍ ആപ്പ് തയ്യാറാക്കുക. നിലവില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ക്കായി വെവ്വേറെ ആപ്പുകളും വെബ്‌സൈറ്റുകളുമാണുള്ളത്. ടിക്കറ്റ് റിസര്‍വേഷനുവേണ്ടി നിലവിലുള്ള ഐ.ആര്‍.സി.ടി.സി റെയില്‍ കണക്ട് ആപ്പാണ് ഏറ്റവും പ്രചാരത്തില്‍.

2023-24-ല്‍ മാത്രം ഐ.ആര്‍.സി.ടി.സി.യുടെ മൊത്തം ലാഭം 1111.26 കോടിരൂപയാണ്. മൊത്തം വരുമാനം 4270.18 കോടിയും. വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വില്‍പ്പനയിലൂടെ നേടിയതാണ്.

ബൈക്കിൽ ബസ് തട്ടി റോഡിൽ തെറിച്ചുവീണു, അതേ ബസ് തലയിലൂടെ കയറിയിറങ്ങി സ്ത്രീ മരിച്ചു

കോഴിക്കോട് എരഞ്ഞിപ്പാലം ജങ്ഷനില്‍വെച്ച് ബസ് തട്ടി റോഡിലേക്കുവീണ ബൈക്ക് യാത്രക്കാരി അതേബസിന്റെ ടയര്‍ തലയില്‍ക്കയറി മരിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്ന് സഹോദരനൊപ്പം ആശുപത്രിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന ആശുപത്രി ജീവനക്കാരി എരഞ്ഞിപ്പാലം രാരിച്ചന്‍ റോഡ് വലിയപറമ്പത്ത് വി.പി. വില്ലയില്‍ വിലാസിനി (62)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം.

വിലാസിനി സഹോദരന്‍ ഗോപിക്കൊപ്പം എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ മലാപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന സിറ്റി ബസ് തട്ടിയാണ് അപകടമുണ്ടായത്. ബൈക്കോടിച്ച ഗോപിക്ക് അപകടത്തില്‍ കൈക്ക് പരിക്കേറ്റിട്ടുണ്ട്. കൊട്ടാരം റോഡിലെ ഡോ. സേഠ് മെഡിക്കല്‍ സെന്റര്‍ ഫോര്‍ ഹോമിയോപ്പതിക് റിസര്‍ച്ചിലെ ജീവനക്കാരിയാണ് വിലാസിനി.

മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റിനും പോസ്റ്റ്മോര്‍ട്ടത്തിനുംശേഷം ചൊവ്വാഴ്ച ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

അയ്യപ്പന്‍-ജാനു ദമ്പതിമാരുടെ മകളാണ് വിലാസിനി. അവിവാഹിതയാണ്. മറ്റുസഹോദരങ്ങള്‍: ശോഭന, രാജന്‍, ബാബു, ബേബി, അജിത, അനിത. സംസ്‌കാരം ചൊവ്വ ഉച്ചയ്ക്ക് പന്ത്രണ്ടിന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍. നടക്കാവ് പോലീസ് കേസെടുത്തു.

തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

തിരുവനന്തപുരം ശ്രീകാര്യത്ത് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ശ്രീകാര്യം വെഞ്ചാവോട് സ്വദേശി സെല്‍വന്‍ (68) ആണ് മരിച്ചത്. പുലര്‍ച്ചെ 5.30-ന് ശ്രീകാര്യം ഇളംകുളത്താണ് അപകടം നടന്നത്.

കോഴിക്കോട്ടേയ്ക്ക് പോയ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സാണ് ഇടിച്ചത്. ഉടന്‍ തന്നെ ശ്രീകാര്യം പോലീസ് സെൽവനെ മെഡി.കോളേജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പാല്‍ വില്‍പ്പനക്കാരനാണ് സെല്‍വന്‍.

നേരിയ ഇടിവ്: പവന്റെ വില 58,840 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. പവന് 58,840 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസം സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം 58,960 രൂപയായിരുന്നു. ചൊവാഴ്ച 120 രൂപയാണ് കുറഞ്ഞത്.

ഗ്രാമിന്റെ വില 7385 രൂപയില്‍നിന്ന് 7355 രൂപയയാണ് കുറഞ്ഞത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 78,336 രൂപയാണ്.

വ്യാജ സര്‍ട്ടിഫിക്കേഷന്‍ നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര ആയുഷ് മന്ത്രാലയം

വ്യാജ സര്‍ട്ടിഫിക്കേഷന്‍ നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര ആയുഷ് മന്ത്രാലയം. മന്ത്രാലയത്തിന്റെയും എന്‍ സി ഐ എസ് എമ്മിന്റെയും പേരും ലോഗോയും അനധികൃതമായി ഉപയോഗിച്ചുകൊണ്ടിരുന്ന വിവിധ സംഘടനകള്‍, സര്‍ട്ടിഫിക്കറ്റ്, ഔഷധങ്ങള്‍ തുടങ്ങിയവയില്‍ ഔദ്യോഗിക സര്‍ട്ടിഫിക്കേഷന്‍ എന്ന രീതിയില്‍ വ്യാജവും അസാധുവായതുമായ സര്‍ട്ടിഫിക്കേഷനുകള്‍ നല്‍കുന്നതിനായി എന്‍സിഐഎസ്എമ്മിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

വിവിധ സംഘടനകള്‍ നടത്തുന്ന പരിശീലന പരിപാടികള്‍, സെമിനാറുകള്‍, ശില്‍പ്പശാലകള്‍ എന്നിവയിലും എന്‍.ജി.ഒ സംഘടനകള്‍, ആയുര്‍വേദ / യോഗയുമായി ബന്ധപ്പെട്ട് നടത്തുന്ന ചില ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് അധികാരിത വരുത്തുന്നതിനും ഇത്തരം ലോഗോ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. ഇത്തരം നടപടികള്‍ കുറ്റകരമാണ്. ആയുഷ് മന്ത്രാലയം, എന്‍സിഐഎസ്എം എന്നിവ നേരിട്ട് നല്‍കുന്നതോ, ഔദ്യോഗികമായി അംഗീകരിച്ചതോ ആയ സര്‍ട്ടിഫിക്കേഷന്‍സ് മാത്രമാണ് സാധുവായവ.

ഇത്തരത്തില്‍ വഞ്ചനാപരമായി ലോഗോ ഉപയോഗിക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം പ്രസ്തുത വ്യക്തികള്‍ക്കെതിരെയും സംഘടനകള്‍ക്കെതിരെയും 2023 ലെ എന്‍സിഐഎസ്എം റഗുലേഷനിലെ റഗുലേഷന്‍ 27 സബ് റഗുലേഷന്‍ (ഡി) പ്രകാരവും, ഭാരതീയ ന്യായ സംഹിത പ്രകാരവും കടുത്ത ശിക്ഷാനടപടി സ്വീകരിക്കുന്നതാണെന്ന് ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ പത്രകുറിപ്പില്‍ അറിയിച്ചു

കുറഞ്ഞതെല്ലാം ഒറ്റയടിക്ക് തിരിച്ചുകയറി; പവന് കൂടിയത് 560 രൂപ

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലെ വീഴ്ചയ്ക്കു ശേഷം തിരിച്ചുകയറി സ്വര്‍ണവില. പവന് ഒറ്റയടിക്ക് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് വർധിച്ചത്. ഇതോടെ, സ്വർണവില പവന് 56,760 രൂപയിലും ഗ്രാമിന് 7,095 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ വർധിച്ച് 5,870 രൂപയിലും പവന് 520 രൂപ വർധിച്ച് 46,960 രൂപയിലുമെത്തി.

ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. ഒക്ടോബർ ഒന്നിന് ഒരു പവൻ സ്വർണത്തിന്‍റെ വില 56,400 ആയിരുന്നു. രണ്ടിന് 400 രൂപ വർധിച്ചു കൊണ്ട് 56,800 രൂപയിലെത്തി. തുടർന്ന് മൂന്നിന് 80 രൂപ വർധിച്ചുകൊണ്ട് ഒരു പവൻ സ്വർണത്തിന് 56,880 രൂപയെത്തി.

കഴിഞ്ഞ വെള്ളിയാഴ്ച 56,960 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റിക്കാര്‍ഡിട്ടിരുന്നു. തുടർന്ന് 57,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ രണ്ടുദിവസം വില മാറ്റമില്ലാതെ തുടർന്ന ശേഷമാണ് തിങ്കളാഴ്ച താഴേക്കുപോയത്. ബുധനാഴ്ച പവന് 560 രൂപ കുറഞ്ഞിരുന്നു. ഇതോടെ നാലുദിവസംകൊണ്ട് കുറഞ്ഞത് 860 രൂപയാണ്.

അതേസമയം, വെള്ളിയുടെ വിലയും വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ടു രൂപ കൂടി 98 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.