Hivision Channel

Local News

അധികം കളിക്കരുത്, കേരളം ഞെട്ടുന്ന ഒരു വാർത്ത വരാനുണ്ട്: സിപിഎമ്മിനെയും ബിജെപിയെയും വെല്ലുവിളിച്ച് വി.ഡി. സതീശന്‍

സിപിഎമ്മിനെയും ബിജെപിയെയും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ വിഷയത്തിൽ ഇനിയും കളിച്ചാൽ സിപിഎമ്മിന്‍റെ പലതും പുറത്തുവരുമെന്നും കേരളം ഞെട്ടുന്ന ഒരു വാർത്ത വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ ഭീഷണിപ്പെടുത്തുകയാണെന്ന് നിങ്ങൾ വിചാരിക്കരുത്. ഭീഷണിയല്ലേ എന്ന് ചോദിച്ചാൽ ആണ്. ഈ കാര്യത്തിൽ സിപിഎമ്മുകാർ അധികം കളിക്കരുത്. വരാനുണ്ട്. കേരളം ഞെട്ടിപ്പോകും. വലിയ താമസം ഒന്നും വേണ്ട. ഞാന്‍ പറയുന്നതൊന്നും വൈകാറില്ലല്ലോ. തെരഞ്ഞെടുപ്പിനൊക്കെ സമയം ഉണ്ടല്ലോ’- സതീശൻ കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബിജെപിക്കെതിരേയും അദ്ദേഹം മുന്നറിയിപ്പ് നൽകി. കാളയുമായി തന്‍റെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയവരെക്കൊണ്ട് തന്നെ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് താൻ പ്രതിഷേധം നടത്തിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ബിജെപിക്കാരോട് ഒരു കാര്യം പറയാനുണ്ട്. ഇന്നലെ കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് പ്രകടനം നടത്തിയ കാളയെ കളയരുത്. പാര്‍ട്ടി ഓഫീസിന്‍റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസങ്ങളില്‍ ആവശ്യം വരും. ആ കാളയുമായി രാജീവ് ചന്ദ്രശേഖറിന്‍റെ വീട്ടിലേക്ക് പ്രതിഷേധം നടത്തേണ്ട സ്ഥിതി പെട്ടെന്നുണ്ടാകും. കാര്യം ഇപ്പോള്‍ പറയുന്നില്ല. ആ കാളയെ ഉപേക്ഷിക്കരുത്. കാത്തിരുന്നോളൂ’- എന്നാണ് സതീശന്‍ പറഞ്ഞത്.

സിപിഎം നടത്തുന്ന പ്രതിഷേധം എന്തിനുവേണ്ടിയാണെന്ന് അറിയാം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരായ ആരോപണത്തില്‍ മറുപടിയില്ല. കേരളത്തിലെ സിപിഎം നേതാക്കന്മാര്‍ക്ക് രാജേഷ് കൃഷ്ണ ഹവാല പണം കൊടുത്തിരുന്നുവെന്ന ആരോപണം ഉയര്‍ന്നു. അത് ചര്‍ച്ച ചെയ്തില്ല. മറച്ചുവച്ചു.

രാഹുലിനെതിരെ കോണ്‍ഗ്രസ് സംഘടനാപരമായ നടപടി സ്വീകരിച്ചു. ലൈംഗിക ആരോപണക്കേസില്‍ പ്രതികളായ മന്ത്രിമാരെ ആദ്യം പുറത്താക്ക്. ബലാത്സംഗ കേസ് പ്രതി അവിടെ ഇരിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ അങ്ങോട്ട് ലൈംഗികാരോപണക്കേസില്‍ പ്രതികളുണ്ടെന്നും സതീശന്‍ പറഞ്ഞു.

ആര്യനാട്ടെ പഞ്ചായത്തംഗത്തിന്‍റെ ആത്മഹത്യ സിപിഎം പൊതുയോഗത്തിന് പിന്നാലെയാണെന്നും സാമ്പത്തിക ബാധ്യതയുള്ളവരെ ഭീഷണിപ്പെടുത്തുന്ന പാർട്ടിയായി സിപിഎം മാറിയെന്നും വി.ഡി. സതീശൻ ആരോപിച്ചു.

പനി കേസുകൾ കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞു,ജില്ലയിലെ പനി ക്ലിനിക്കുകൾ പൂർണ സജ്ജം: ഡിഎംഒ

ജില്ലയിൽ പനി കേസുകൾ കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ് റിപ്പോർട്ട് ചെയ്തതെന്ന് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനായി ഡിഎംഒ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തര അവലോകന യോഗം വിലയിരുത്തി. ജില്ലയിലെ പനി ക്ലിനിക്കുകൾ പൂർണ സജ്ജമാണ്.
കഴിഞ്ഞ വർഷം ജൂണിൽ 15,997 പനി കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, ഈ വർഷം ജൂണിൽ 13,839 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 2155 (13%) കേസുകളുടെ കുറവവുണ്ട്. ജൂലൈ മാസത്തിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5842 കേസുകളുടെ കുറവാണ് (27%) റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ നിലവിലുള്ള പനി ക്ലിനിക്കുകൾ വർധിപ്പിക്കേണ്ട സാഹചര്യമില്ല എന്ന് യോഗം വിലയിരുത്തി.

കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ 1053 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് ഈ വർഷം ജൂലൈയിൽ 502 ആയി കുറക്കാൻ സാധിച്ചു. മലയോരമേഖലകളിലാണ് ഡെങ്കി കേസുകളിൽ വർധനവ് കാണുന്നത്. കഴിഞ്ഞവർഷം ജൂൺ മാസത്തിൽ 938 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം അത് 1531 ആയിരുന്നു. ജൂലൈ ആവുമ്പോഴേക്കും സമഗ്രമായ പ്രതിരോധ പ്രവർത്തനങ്ങൾ വഴി രോഗ പകർച്ചയുടെ തോത് നിലവിൽ കുറച്ചു വരാൻ വേണ്ടി സാധിച്ചിട്ടുണ്ട്. എലിപ്പനിക്കെതിരെ വ്യാപകമായ പ്രചരണ പ്രവർത്തനം നടത്തുന്നതിനും യോഗം തീരുമാനിച്ചു.

പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്ന പൊതുജനങ്ങൾ മണ്ണിലോ ചളിയിലോ ആയി ബന്ധപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അത്തരം കാര്യങ്ങൾ ഡോക്ടറോട് തുറന്നു പറയാൻ തയ്യാറാകണം. അടുക്കളയിൽ എലികളുടെ സാന്നിധ്യമുള്ളതും പട്ടികളെയും പശുക്കളെയും പരിചരിക്കുന്നവരും പനി ഉണ്ടായാൽ അക്കാര്യം ഡോക്ടറോട് പറയേണ്ടതാണ്. ജില്ലയിൽ മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനത്തിനായി ഓണാഘോഷത്തിനു മുമ്പായി ആഗസ്റ്റ് 22 മുതൽ 30 വരെ ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഭക്ഷണ വിതരണശാലകളിലും പാനീയങ്ങൾ വിൽക്കുന്ന കടകളിലും വ്യാപക പരിശോധന നടത്തുന്നതിന് തീരുമാനിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിൽ ചേർന്ന യോഗത്തിൽ ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.കെ സി സച്ചിൻ, വിവിധ പ്രോഗ്രാം ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

ആരോപണങ്ങൾക്ക് തെളിവില്ല; അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്

ആരോപണങ്ങൾക്ക് തെളിവില്ല; അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്

എഡിജിപി എം.ആർ. അജിത് കുമാറിനെ കുറ്റവിമുക്തനാക്കി നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് പുറത്ത്.

തേക്ക് മുറിച്ചു കടത്തി, ഷാജന്‍ സ്‌കറിയയില്‍നിന്നും രണ്ടു കോടി രൂപ വാങ്ങി, സ്വര്‍ണക്കടത്തു കേസില്‍ ഇടപെട്ട് സാമ്പത്തിക ലാഭം ഉണ്ടാക്കി, കവടിയാറില്‍ കോടികണക്കിന് രൂപ മുടക്കി അനധികൃതമായി വീടുണ്ടാക്കുന്നു, ധനസമ്പാദത്തില്‍ ക്രമക്കേട് തുടങ്ങി അഞ്ച് പരാതികളാണ് അന്‍വര്‍ നല്‍കിയിരുന്നത്.

കവടിയാറിലെ ഏഴ് കോടിയുടെ ആഡംബര വീട് എന്ന ആരോപണം തെറ്റാണെന്നും ഏഴ് കോടി രൂപയ്ക്ക് പത്ത് സെന്‍റ് സ്ഥലം വാങ്ങിയിട്ടില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ട്.

ഫ്ലാറ്റ് വാങ്ങി ഇരട്ടി വിലയ്ക്ക് വിറ്റു എന്ന് ആരോപണത്തിലും കഴമ്പില്ല. പരാതിക്കാരന്‍റെ ആരോപണം ഒരുതരത്തിലും ശരിയല്ലെന്നും വീട് നിർമാണത്തിനായി അജിത് കുമാർ എസ്ബിഐ ബാങ്കിൽ നിന്നും ഒന്നരകോടി രൂപ ലോണെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

അന്‍വര്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഒന്നിലും ആരോപണ വിധേയനായ എം.ആര്‍.അജിത് കുമാറിന് പങ്കില്ലെന്ന് വെളിവായിട്ടുണ്ടെന്ന് വിജിലന്‍സിന്‍റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അജിത് കുമാറിന് എതിരെയുള്ള ആരോപണങ്ങളെല്ലാം അന്വേഷണത്തില്‍ വ്യാജമാണെന്ന് വെളിവായതിനാല്‍ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്ന ക്ലീന്‍ ചിറ്റാണ് വിജിലന്‍സ് സമര്‍പ്പിച്ചത്.

അതേസമയം, അന്‍വറിന്‍റെ പരാതികളില്‍ പ്രധാനപ്പെട്ടതായിരുന്നു അനധികൃത സ്വത്ത് സമ്പാദനം. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് മറ്റൊരാളുടെ പരാതിയില്‍ അജിത് കുമാറിനെതിരെ അന്വേഷണം നടത്തി സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.

മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടി മരിച്ച സംഭവം; താമരശേരി പഞ്ചായത്തിൽ ജാഗ്രതാ നിർദേശം

 അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരി മരിച്ച സംഭവത്തിൽ താമരശേരി പഞ്ചായത്തിൽ ആരോഗ്യ വകുപ്പിന്‍റെ നിർദേശം.

പഞ്ചായത്ത് പരിധിയിലെ ജലാശയങ്ങളിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിക്കൊണ്ടാണ് നിർദേശം നൽകിയിരിക്കുന്നത്.

രണ്ടാഴ്ച മുൻപ് നാലാം ക്ലാസുകാരി അനയ കുളത്തിൽ കുളിക്കാനായി എത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി. കുട്ടികൾ നീന്തൽ പഠിക്കുന്നതിനും മറ്റുമായി ഇവിടെ എത്താറുണ്ട്. കുളത്തിൽ കുളിച്ച കുട്ടികളുടെ വിവരം ആരോഗ്യ വകുപ്പ് ശേഖരിക്കുകയാണ്.

പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. കൂടുതൽ പരിശോധനയ്ക്കായി കുട്ടിയുടെ സ്രവവും അയച്ചിരുന്നു.

പനിയെ തുടർന്നാണ് നാലാം ക്ലാസുകാരി താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ഉച്ചകഴിഞ്ഞ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ ശാരീരിക അവസ്ഥ മോശമായിട്ടും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വളരെ വേഗം മാറ്റിയില്ല എന്ന് കുടുംബം ആരോപിച്ചിരുന്നു.

വിജിലൻസ് വകുപ്പ് കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി അയോഗ്യനെന്ന് സണ്ണി ജോസഫ്

വിജിലൻസ് വകുപ്പ് കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അയോഗ്യനെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എംആർ അജിത് കുമാർ പ്രതിയായ വിജിലൻസ് കേസിലെ വിധിയിൽ മുഖ്യമന്ത്രി നിയമവിരുദ്ധമായി ഇടപെട്ടത് തെളിഞ്ഞതാണ്. പൊളിറ്റിക്കൽ സെക്രട്ടറിയെയും എഡിജിപിയെയും രക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു. ഇവർ അദ്ദേഹത്തിന് വേണ്ടപ്പെട്ടവരാണ്. ആർഎസ്എസുമായുള്ള പാലമാണ് അജിത് കുമാർ. അതുകൊണ്ടാണ് സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് സ്പെഷ്യൽ പ്രോസിക്യുട്ടറിനെ ആവശ്യപ്പെട്ടുകൊണ്ട് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ, തീരുമാനം ആയിട്ടില്ല. ആറ് ആഴ്ചയ്ക്കുള്ളിൽ തീരുമാനം എടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. എന്നിട്ടും നിയമാനുസരണമുള്ള നടപടിയെടുക്കാൻ സർക്കാർ തയാറാകുന്നില്ല. പ്രതികളുടെ ഭാഗത്താണ് സർക്കാർ നിൽക്കുന്നത്. തങ്ങളുടെ അവകാശങ്ങൾ ചോദിക്കുന്നവരോടുള്ള സർക്കാരിന്റെ നിലപാട് പ്രതിഷേധകരമാണ്. ഡോ ഹാരിസിനോടും ഇത് തന്നെയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരെ മഹത്വവൽക്കരിക്കാൻ സ്വാതന്ത്ര്യദിനം തെരഞ്ഞെടുത്തത് അപമാനം; വിമർശിച്ച് മുഖ്യമന്ത്രി

പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിനെ വെള്ളപൂശിയെന്നാണ് വിമർശനം. കൂടാതെ പെട്രോളിയം മന്ത്രാലയത്തിന്‍റെ സ്വാതന്ത്ര്യ ദിന കാർഡിൽ സവർക്കറെ ഗാന്ധിജിക്ക് മുകളിൽ പ്രതിഷ്ഠിച്ചത് ഗൂഢാലോചനയെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരെ മഹത്വവൽക്കരിക്കാൻ സ്വാതന്ത്ര്യദിനം തന്നെ തെരഞ്ഞെടുത്തത് സ്വാതന്ത്ര്യസമരത്തെ അപമാനിക്കാനാണ്. ഈ അപഹാസ്യ നടപടികൾ കൊണ്ടൊന്നും ആർഎസ്എസിനെപ്പോലെ വിഭജന രാഷ്ട്രീയത്തിന്‍റെ വിഷലിപ്തമായ ചരിത്രമുള്ള വർഗീയ സംഘടനയെ വെള്ളപൂശാനാവില്ല. ഇന്ത്യൻ പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തെ ആർഎസ്എസിനെ മഹത്വപ്പെടുത്താൻ ഉപയോഗിച്ചത് ആ ദിനത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യത്വ വിരുദ്ധമായ വിഭാഗീയതയുടെ പ്രത്യയശാസ്ത്രം ചുമന്നു നടക്കുന്നവർക്ക് കൈയിട്ടു വാരാനുള്ളതല്ല ഇന്ത്യയുടെ മഹിതമായ സ്വാതന്ത്ര്യ സമര ചരിത്രം. അത്തരക്കാരുമായി തുല്യപ്പെടുത്താൻ ഉള്ളതല്ല ഗാന്ധിജിയുടെയും ഭഗത് സിംഗിന്‍റെയും രക്തസാക്ഷികളുടെയും സ്മരണയെന്നും പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ സ്വാതന്ത്ര്യദിന പോസ്റ്ററിനെക്കുറിച്ച് പ്രസ്താവനയിൽ പറയുന്നു.

‘അമ്മ’യിൽ പുതിയ ഭരണ സമിതി; പ്രതികരണവുമായി ഭാവന

 ‘അമ്മ’യിൽ പുതിയ ഭരണ സമിതി ചുമതലയേറ്റതിന് പിന്നാലെ പ്രതികരണവുമായി നടി ഭാവന. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറിയില്ലെന്ന് ഭാവന പറഞ്ഞു. ‘അമ്മ’യുടെ പുതിയ ഭരണസമിതിയുമായി സഹകരിക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രതികരിക്കാനില്ലെന്നായിരുന്നു ഭാവനയുടെ മറുപടി. താൻ അമ്മയിൽ അംഗമല്ല. അങ്ങനെയൊരു സാഹചര്യം വന്നാൽ അപ്പോൾ പ്രതികരിക്കാമെന്നും ഭാവന വ്യക്തമാക്കി.അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കടുത്ത മത്സരത്തിനൊടുവിലാണ് ശ്വേത മേനോൻ വിജയിച്ചത്. ശ്വേത മേനോൻ 159 വോട്ട് നേടിയപ്പോൾ എതിർ സ്ഥാനാർത്ഥിയായ നടൻ ദേവന് 132 വോട്ടാണ് ലഭിച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിച്ച കുക്കു പരമേശ്വരൻ 172 വോട്ട് നേടി തിരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർത്ഥിയായ രവീന്ദ്രന് 115 വോട്ടുകൾ മാത്രം നേടാനെ സാധിച്ചുള്ളൂ. 57 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കുക്കു പരമേശ്വരൻറെ വിജയം. ട്രഷറർ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഉണ്ണി ശിവപാൽ 167 വോട്ട് നേടി വിജയിച്ചു. എതിർ സ്ഥാനാർത്ഥിയായ അനൂപ് ചന്ദ്രന് 108 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.

യുപിഐ ഇടപാടുകളിൽ ഒക്ടോബർ ഒന്നുമുതൽ വലിയ മാറ്റം

യുപിഐ (യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) ഉപയോഗിക്കുന്ന കോടിക്കണക്കിന് ഉപയോക്താക്കൾക്ക് ഒരു പ്രധാന മാറ്റം വരാൻ പോകുന്നു. 2025 ഒക്ടോബർ 1 മുതൽ പി2പി (പിയർ-ടു-പിയർ) ‘കളക്‌ട് റിക്വസ്റ്റ്’ ഫീച്ചർ പൂർണ്ണമായും നിർത്തലാക്കാൻ എൻപിസിഐ തീരുമാനിച്ചു. 

എന്താണ് പുതിയ മാറ്റം?

ഒക്‌ടോബര്‍ 1 മുതൽ പി2പി ‘കളക്‌ട് റിക്വസ്റ്റ്’ ഫീച്ചർ പൂർണ്ണമായും എന്‍പിസിഐ നിർത്തലാക്കും. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുകയും വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകള്‍ തടയുകയും ചെയ്യുക എന്നതാണ് ഈ തീരുമാനത്തിന്‍റെ ലക്ഷ്യം.

ആർക്കൊക്കെ ഇളവ്?

ഈ നിരോധനം പി2പി ശേഖരണ അഭ്യർഥനകൾക്ക് മാത്രമേ ബാധകമാകൂ. അതായത് സാധാരണ യുപിഐ പേയ്‌മെന്‍റുകൾക്ക് ബാധകമല്ല. സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ അവരുടെ യുപിഐ ഐഡി നൽകിയോ ക്യുആർ കോഡ് സ്‍കാൻ ചെയ്തോ പണം അയക്കാം. യുപിഐ വഴി വ്യാപാരികൾക്കോ പരിശോധിച്ചുറപ്പിച്ച ബിസിനസുകൾക്കോ പേയ്‌മെന്‍റുകൾ നടത്താം. പി2പി കളക്ഷൻ അഭ്യർഥനകൾക്ക് മാത്രമേ ഈ നിരോധനം ബാധകമാകൂ എന്ന് എൻപിസിഐ വ്യക്തമാക്കി. തട്ടിപ്പ് കൂടുതൽ കുറയ്ക്കുന്നതിന് വ്യാപാരികൾക്കുള്ള കെവൈസി നിയമങ്ങൾ കർശനമാക്കാൻ എൻപിസിഐ പദ്ധതിയിട്ടിട്ടുണ്ട്.

നിലവിലുള്ള നിയമങ്ങളും ഇടപാട് പരിധികളും

നിലവിൽ, ഏതൊരു യുപിഐ ഉപയോക്താവിനും ഒരു ഇടപാടിൽ 2,000 രൂപ വരെ ‘കളക്‌ട് റിക്വസ്റ്റ്’ അയയ്ക്കാൻ കഴിയും. എന്നാൽ എൻപിസിഐയുടെ പുതിയ നിർദ്ദേശത്തിനുശേഷം ബാങ്കുകൾക്കും യുപിഐ ആപ്പുകൾക്കും അത്തരം ഇടപാടുകൾ പ്രോസസ് ചെയ്യാൻ കഴിയില്ല.

ഡിജിറ്റൽ പേയ്‌മെന്‍റ് വളരുന്നു, തട്ടിപ്പുകളും

അതേസമയം രാജ്യത്തെ യുപിഐ ഇടപാടുകളിൽ വൻ വർധനവ് സംഭവിക്കുന്നുണ്ട് എന്നാണ് കണക്കുകൾ. ഇത് ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്‍റുകളുടെ വർധിച്ചുവരുന്ന ജനപ്രീതിയുടെ തെളിവാണ്. എന്നാൽ ഈ വളർച്ചയ്ക്കൊപ്പം കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുകളും അതിവേഗം വർധിച്ചു എന്നും കണക്കുകൾ വ്യക്തമാക്കുന്നു.

വിനോദസഞ്ചാരികൾക്ക് യുപിഐ

യുപിഐ സംബന്ധിച്ച മറ്റൊരു വാർത്തയിൽ ആർ‌ബി‌ഐ നിയന്ത്രിത സ്ഥാപനമായ സ്‍മാർട്ട് പേയ്‌മെന്റ് സൊല്യൂഷൻസ്, ഇന്ത്യൻ ബാങ്ക് അക്കൗണ്ട് ആവശ്യമില്ലാതെ തന്നെ രാജ്യമെമ്പാടും പണമടയ്ക്കാൻ വിനോദസഞ്ചാരികളെയും പ്രവാസി ഇന്ത്യക്കാരെയും (എൻ‌ആർ‌ഐ) പ്രാപ്‌തമാക്കുന്ന യുപിഐ അധിഷ്‌ഠിത മൊബൈൽ ആപ്ലിക്കേഷനായ മോണി പുറത്തിറക്കിയതായി പറയുന്നു.

മോണി ആപ്പ്

ഇന്ത്യയുടെ യുപിഐ അടിസ്ഥാനമാക്കിയും യുപിഐ വൺ വേൾഡ് സംരംഭത്തിന്‍റെ ഭാഗമായും നിർമ്മിച്ച മോണി ആപ്പ്, വിദേശ പൗരന്മാർക്ക് പ്രാദേശിക കടകളിലും റസ്റ്റോറന്‍റുകളിലും റീട്ടെയിൽ സ്റ്റോറുകളിലും ക്യുആർ കോഡുകൾ സ്‌കാൻ ചെയ്തുകൊണ്ട് സാധനങ്ങൾക്കും സേവനങ്ങൾക്കും പണം നൽകാൻ അനുവദിക്കും. ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രവേശിക്കാൻ പലപ്പോഴും ബുദ്ധിമുട്ടുന്ന അന്താരാഷ്ട്ര സന്ദർശകർ നേരിടുന്ന വെല്ലുവിളികൾ കുറയ്ക്കുന്നതിനാണ് ഈ സേവനം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു.

മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അവധി. സിബിഎസ്‌ഇ, ഐസിഎസ്‌ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്‍ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.

വോളിബോള്‍ കിറ്റ് വിതരണം ചെയ്തു

ഇരിട്ടി: യുവാക്കളെ ഊര്‍ജ്ജസ്വലരാക്കി നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ അയ്യന്‍കുന്ന് ഗ്രാമ പഞ്ചായത്ത് ഈന്തുംകരി പട്ടികവര്‍ഗ്ഗ സങ്കേതത്തിലെ യുവാക്കള്‍ക്ക് വോളിബോള്‍ കിറ്റ് വിതരണം ചെയ്തു. കേരളാ പോലീസിന്റെ പ്രത്യേക ഫണ്ട് വിനിയോഗിച്ച് വാങ്ങിയ നെറ്റ്, 3 ബോളുകള്‍, 7 ജഴ്‌സി, ഉന്നത നിലവാരമുള്ള 7 ബൂട്ടുകള്‍ എന്നിവ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. ഈന്തുംകരി വാര്‍ഡ് മെമ്പര്‍ എ വണ്‍ ജോസിന്റെ സാനിദ്ധ്യത്തില്‍ കരിക്കോട്ടക്കരി എസ് എച്ച് ഒ കെ.ജെ. ബിനോയ് കിറ്റ് ഈന്തുംകരി പട്ടിക വര്‍ഗ സങ്കേതത്തിലെ യുവാക്കള്‍ക്ക് കൈമാറി.