Hivision Channel

latest news

മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് വിരാമം: പ്രഖ്യാപനം ഇന്ന് ഉണ്ടാകും, പ്രഖ്യാപനം വൈകേണ്ടെന്ന് ധാരണ

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് ഇന്ന് അവസാനമായേക്കും. വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഡൽഹിയിലേക്ക് വിളിപ്പിച്ച മുൻ കെപിസിസി അധ്യക്ഷന്മാരും മുതിർന്ന നേതാക്കളും വർക്കിംഗ് പ്രസിഡന്റുമാരുമായി ഹൈക്കമാൻഡ് ഉടൻ ചർച്ച നടത്തുംമുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ പാർട്ടിയ്ക്കുള്ളിലും മുന്നണിയിലും അതൃപ്തി ശക്തമാകുന്നതിനാൽ, ഇനി പ്രഖ്യാപനം വൈകേണ്ടെന്നാണ് ധാരണ. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദമുന്നയിക്കുന്ന കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും പ്രതീക്ഷയിലാണ്.കെ സുധാകരൻ, കെ മുരളീധരൻ, വി എം സുധീരൻ, ഷാഫി പറമ്പിൽ,എ പി അനിൽകുമാർ,പിസി വിഷ്ണുനാഥ്,തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ രാഹുൽഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായും ആശയവിനിമയം നടത്തും. മുഖ്യമന്ത്രിയെ സംബന്ധിച്ച സംസ്ഥാനത്തെ പൊതുവികാരം വിലയിരുത്താൻ ഹൈക്കമാൻഡ് കേരളത്തിലേക്ക് അയച്ച രഹസ്യനിരീക്ഷകർ ഇന്ന് റിപ്പോർട്ട് നൽകിയേക്കും.

സ്ട്രോക്ക് ചികിത്സയിൽ ദേശീയ തിളക്കം; ദക്ഷിണേന്ത്യയിലെ മികച്ച സ്ട്രോക്ക് ചികിത്സാ സംഘത്തിനും ന്യൂറോളജിസ്റ്റിനുമുള്ള പുരസ്‌കാരം കണ്ണൂർ ആസ്റ്റർ മിംസിന്

കണ്ണൂർ: ന്യൂഡൽഹിയിൽ നടന്ന മൂന്നാമത് നാഷണൽ സ്ട്രോക്ക് കോൺക്ലേവിൽ ഇരട്ട നേട്ടവുമായി കണ്ണൂർ ആസ്റ്റർ മിംസ്. വോയ്സ് ഓഫ് ഹെൽത്ത് കെയറും ഇന്ത്യൻ സ്ട്രോക്ക് അസോസിയേഷനും സംയുക്തമായി ഏർപ്പെടുത്തിയ സ്ട്രോക്ക് ഇന്നൊവേഷൻസ് ആൻഡ് എക്സലൻസ് അവാർഡ്‌സിൽ ദക്ഷിണേന്ത്യയിലെ മികച്ച സ്ട്രോക്ക് കെയർ ഡെലിവറി ടീം ആയി കണ്ണൂർ ആസ്റ്റർ മിംസിലെ സ്ട്രോക്ക് വിഭാഗം തിരഞ്ഞെടുക്കപ്പെട്ടു. സ്ട്രോക്ക് ചികിത്സാ രംഗത്തെ മികച്ച സേവനങ്ങൾക്ക് ലഭിച്ച ഈ അംഗീകാരത്തിന് പുറമെ, ദക്ഷിണേന്ത്യയിലെ മികച്ച സ്ട്രോക്ക് ന്യൂറോളജിസ്റ്റിനുള്ള വ്യക്തിഗത പുരസ്കാരത്തിന് ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. സൗമ്യ സി.വി. അർഹയായി. ഡൽഹിയിൽ നടന്ന ചടങ്ങിൽ ആരോഗ്യരംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു.

​സ്ട്രോക്ക് ബാധിച്ച രോഗികൾക്ക് ആദ്യ മണിക്കൂറുകളിൽ നൽകുന്ന ചികിത്സ അവരുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിൽ നിർണ്ണായകമാണ്. ഡോ. സൗമ്യ സി.വി.യുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഈ മേഖലയിൽ നടത്തുന്ന നൂതനമായ ഇടപെടലുകളും സങ്കീർണ്ണമായ കേസുകളിൽ നേടിയ വിജയവുമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. അത്യാധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗവും ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ കൃത്യതയാർന്ന ഏകോപനവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ജൂറി വിലയിരുത്തി.

​മികച്ച നിലവാരമുള്ള ചികിത്സയിലൂടെയും രോഗീസൗഹൃദ സമീപനത്തിലൂടെയും ജനങ്ങളുടെ വലിയ വിശ്വാസം നേടിയെടുക്കാൻ ആശുപത്രിക്ക് സാധിച്ചിട്ടുണ്ട്. സ്ട്രോക്ക് ചികിത്സയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ലഭിച്ച വലിയൊരു സാക്ഷ്യപത്രമാണ് ഈ ദേശീയ പുരസ്കാരങ്ങൾ. ഗുണനിലവാരവും മികച്ച സേവനവും മുൻനിർത്തി ലഭിച്ച ഈ അംഗീകാരം വരും നാളുകളിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ കരുത്തുനൽകുന്നതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വിശപ്പു രഹിത ഇരിട്ടി അന്നം അഭിമാനം പദ്ധതിക്ക് ഭക്ഷണം കൈമാറി

ഇരിട്ടി:ജെ സി ഐ ഇരിട്ടിയും ഇരിട്ടി പോലീസും ചേര്‍ന്ന് നടപ്പാക്കി വരുന്ന വിശപ്പു രഹിത ഇരിട്ടി ‘അന്നം അഭിമാനം’ പദ്ധതിക്കു ഇന്നത്തെ ഭക്ഷണം ഉള്‍പ്പെടെ 3 ദിവസത്തെ ഭക്ഷണം ശിവപുരത്തെ എ.പത്മനാഭന്‍ സുബേദാര്‍ മേജറിന്റെ ഒന്‍പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ മകന്‍ ഷജിത് ശിവപുരം, അലന്‍ സൂര്യ എന്നിവര്‍ ചേര്‍ന്ന് കൈമാറി.ഇരിട്ടി പോലീസ് എസ് ഐ മാരായ മുഹമ്മദ് നജിം, ജയദര്‍ശന്‍, സീനിയര്‍ സി പി ഒ രതീഷ് എന്‍ എന്നിവര്‍ ഏറ്റുവാങ്ങി.പദ്ധതി കമ്മിറ്റി അംഗങ്ങളായ ഡോ ജി ശിവരാമകൃഷ്ണന്‍, കെ സുരേഷ് ബാബു, കെയര്‍ ടേക്കര്‍ സജീഷ് പുത്തന്‍പുരയില്‍ എന്നിവര്‍ പങ്കെടുത്തു.

രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ല; ആവശ്യത്തിന് ക്രൂഡ് ഓയില്‍ ശേഖരമുണ്ട്’: പെട്രോളിയം മന്ത്രാലയം

രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്ന് പെട്രോളിയം മന്ത്രാലയം. ആവശ്യത്തിന് ക്രൂഡ് ഓയില്‍ ശേഖരമുണ്ടെന്നും അന്തര്‍ മന്ത്രാലയ വാര്‍ത്താസമ്മേളനത്തില്‍ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മയുടെ മറുപടി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം വന്നതിന് തൊട്ടു പിന്നാലെയാണ് പെട്രോളിയം മന്ത്രാലയം വ്യക്തത വരുത്തിയത്. അന്തര്‍ മന്ത്രാലയ വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു മറുപടി

ഹോര്‍മുസ് കടലിടുക്ക് പ്രതിസന്ധിക്കിടെ വീണ്ടും എണ്ണ വിലയില്‍ വര്‍ധനവുണ്ടായി. തിങ്കളാഴ്ച എണ്ണവില ബാരലിന് 3 ഡോളര്‍ ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 104.47 ആയി. തിങ്കളാഴ്ച എണ്ണവില ബാരലിന് 3 ഡോളര്‍ ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 104.47 ആയി. ആഗോളതലത്തില്‍ നേരിടുന്ന പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടാന്‍ ജനങ്ങളുടെ കൂട്ടായ പങ്കാളിത്തത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചിരുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു;മേയ് 14 മുതല്‍ 15 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

വടക്കന്‍ ശ്രീലങ്കന്‍ തീരത്തിന് സമീപം തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദംരൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യത.

തെക്കുകിഴക്കന്‍ അറബിക്കടലിനും കേരള തീരത്തോടു ചേര്‍ന്നുള്ള ലക്ഷദ്വീപിനും മുകളിലായി ഒരു ചക്രവാതചുഴി നിലനില്‍ക്കുന്നു.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദ കേന്ദ്രം മുതല്‍ തെക്കന്‍ തമിഴ്നാട് വഴി തെക്കന്‍ ലക്ഷദ്വീപ് വരെ സമുദ്രനിരപ്പില്‍ നിന്ന് 1.5 മുതല്‍ 4.5 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു.

തെക്കുകിഴക്കന്‍ അറബിക്കടലിലെ ചക്രവാതചുഴി മുതല്‍ തീരദേശ കര്‍ണാടക വഴി മഹാരാഷ്ട്രയിലെ മറാത്ത്വാഡ വരെ സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തില്‍ മറ്റൊരു ന്യൂന മര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നു

2026 മേയ് 14 മുതല്‍ 15 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

വ്യാപാരി വ്യവസായികള്‍ ചെയ്യേണ്ട കച്ചവടങ്ങള്‍ ബാങ്കുകളും സ്‌കൂളുകളും ഏറ്റെടുക്കുന്നതില്‍ പ്രതിഷേധം

പേരാവൂര്‍:കഴിഞ്ഞ കുറെ കാലങ്ങളായി മെയ് മാസത്തില്‍ ലഭിക്കുന്ന കച്ചവടമാണ് വ്യാപാര സമൂഹത്തെ നിലനിര്‍ത്തുന്നത് .സ്‌കൂള്‍ തുറക്കലിന്റെ ആവേശത്തില്‍ പുസ്തകങ്ങള്‍ മുതല്‍ ബാഗും കുടയും യൂണിഫോമിനോടൊപ്പം വില്‍പന നടത്തുവാന്‍ മെയ് മാസം വരെയുള്ള കാത്തിരിപ്പാണ് സാധാരണ ഗതിയില്‍ സംഭവിക്കുന്നത്.ഇന്ന് കാലം മാറി സ്‌കൂളുകളും സഹകരണ ബാങ്കുകളും ഈ കച്ചവടം പൂര്‍ണ്ണമായും ഏറ്റെടുത്തിരിക്കുകയാണ്.യൂണിഫോമുകള്‍ കഴിഞ്ഞ കുറേകാലമായി ടെക്‌സ്റ്റ് ബുക്കുകളോടൊപ്പം ഗവണ്‍മെന്റാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്.ബാക്കി വരുന്ന പേന കുട,പെന്‍സില്‍ റബര്‍ വരെയുള്ള ചെറിയ സാധനങ്ങള്‍ വരെ സ്‌കൂള്‍ സ്റ്റോറുകള്‍ എന്ന ഓമന പേരില്‍ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വില്‍പന നടത്തുകയാണ്.മറ്റൊരാളുടെ ജീവിതോപാധിയായ തൊഴിലിലേക്കുള്ള കൈ കടത്തിനപ്പുറം നിസഹായരായ വ്യാപാരികളുടെ ഉപജീവനം തകര്‍ക്കുന്ന രീതിയാണ് ഇവര്‍ സ്വീകരിക്കുന്നത്. കച്ചവടം ചെയ്യാന്‍ സാധാരണ ഗതിയില്‍ ലൈസന്‍സ് ആവശ്യമാണെങ്കിലും അവരെല്ലാം സമൂഹത്തില്‍ ഉന്നത സ്ഥാനീയരായത് കൊണ്ട് അവര്‍ക്ക് അതൊന്നും ബാധകമല്ല.ഇതിനെതിരെ പ്രതിധേഷിക്കാനും ഇത്തരം കച്ചവടം നടത്തുന്ന സ്‌കൂളില്‍ കുട്ടികളെ ചേര്‍ക്കാതിരിക്കാനും ഉള്ള പ്രചരണം നടത്തുവാനും പേരാവൂരിലെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു.യോഗത്തില്‍ കെ കെ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.എസ് ബഷീര്‍ ,സുനിത് ഫിലിപ്പ്,ദീപ രാജന്‍,സോയ സുരേന്ദ്രന്‍,വി കെ വിനേശന്‍,രാജന്‍ വി സാഗര്‍ എന്നിവര്‍ സംസാരിച്ചു.

കൊച്ചിയില്‍ പൊലീസുകാരനെതിരെ ലൈംഗിക അതിക്രമക്കേസ്

കൊച്ചിയില്‍ പൊലീസുകാരനെതിരെ ലൈംഗിക അതിക്രമക്കേസ്. എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മുജീബ് റഹ്മാനെതിരെയാണ് കേസ്. പരാതിയുമായെത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നാണ് കേസ്. മറ്റൊരു ഡോക്ടറെ ലഹരിക്കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിലും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. രണ്ട് പരാതികളിലും പ്രാഥമിക പരിശോധനകള്‍ നടത്തിയ ശേഷമാണ് ഈ ഉദ്യോഗസ്ഥനെതിരെ കേസെടുത്തിരിക്കുന്നത്.

പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതിയെ ശല്യപ്പെടുത്തിയെന്നാണ് ആദ്യ കേസ്. പരാതിയുമായി വന്നപ്പോള്‍ യുവതിയുടെ നമ്പര്‍ കിട്ടിയതോടെ ഇയാള്‍ നിരന്തരം വിളിച്ചും സന്ദേശങ്ങള്‍ അയച്ചും ശല്യപ്പെടുത്തി. യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ സമീപിച്ചു. ഇത് യുവതി നിരസിച്ചതോടെ കേസില്‍പ്പെടുത്തുമെന്ന് പറഞ്ഞ് ഭയപ്പെടുത്താന്‍ ശ്രമിച്ചു.

ഇതേ ഉദ്യോഗസ്ഥനെതിരെ പത്തനംതിട്ടയിലെ ഒരു ഡോക്ടര്‍ നല്‍കിയ പരാതിയിലും ഇപ്പോള്‍ കേസെടുത്തിട്ടുണ്ട്. ഒരു ലഹരിക്കേസിലെ പ്രതികളുടെ മൊബൈല്‍ ഫോണില്‍ ഇയാളുടെ ഫോണ്‍ നമ്പര്‍ കണ്ടെന്നും കേസില്‍ നിന്ന് ഊരിപ്പോകണമെങ്കില്‍ കൈക്കൂലി നല്‍കണമെന്നുമാണ് മുജീബ് ഡോക്ടറോട് പറഞ്ഞത്. ഒന്നര ലക്ഷം രൂപ കൈക്കൂലിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് നല്‍കാന്‍ നിരസിച്ചതോടെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. മുജീബ് നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്

മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. നേതാക്കളുമായി ഇനി ചര്‍ച്ചയുടെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. തീരുമാനം ഹൈക്കമാന്‍ഡ് അറിയിക്കും. തീയതി പറയാനില്ല. ഇന്ന് തന്നെ പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന് കെപിസിസി അധ്യക്ഷന്‍ കൃത്യമായ മറുപടി നല്‍കിയില്ല.

ജനമനസിലെ അപ്രീയം പരിഹരിക്കാന്‍ ഇന്നലെ തന്നെ തീരുമാനിച്ചിട്ടുണ്ട്. വിവാദങ്ങളില്‍ നടപടി ഒഴിവാക്കാന്‍ എല്ലാവരും ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധിയും മല്ലികര്‍ജുന്‍ ഖര്‍ഗെയും ആണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. അവരുടെ മുന്നില്‍ വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. ഘടകകക്ഷികളുടെ അഭിപ്രായവും ഹൈക്കമാന്‍ഡ് ആണ് തീരുമാനിക്കുകയെന്ന് സണ്ണി ജോസഫ് പറഞ്ഞു.

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിന് മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നതിനാല്‍ അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. നാളെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

തിങ്കളാഴ്ച ,മൂന്നും ചൊവ്വാഴ്ച ,നാല് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനഴ്ച (13052026) എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാജരേഖ നിര്‍മിച്ച് അവയവക്കച്ചവടം നടത്തിയ കേസ്; മുഖ്യപ്രതി നജീബ് പിടിയില്‍

വ്യാജരേഖ നിര്‍മിച്ച് അവയവക്കച്ചവടം നടത്തിയ കേസിലെ മുഖ്യപ്രതി നജീബ് പിടിയില്‍. ഗാസിയാബാദില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇയാള്‍ക്കായുള്ള അന്വേഷണം നടത്തിയത്. നജീബിനെ ഉടന്‍ കേരളത്തിലെത്തിക്കും.

ഈ അവയവകച്ചവടത്തിന്റെ മാസ്റ്റര്‍ ബ്രെയിനെന്ന് പൊലീസ് കണ്ടെത്തിയയാളാണ് നജീബ്. ഈ അറസ്റ്റോടെ കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്താകും. നജീബിന്റെ വിദേശയാത്രകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളുടെ ബന്ധുവെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ അവയവദാതാക്കളെ കണ്ടിരുന്നത്. അവയവക്കച്ചവടം വഴി ഇയാള്‍ എത്ര രൂപ സമ്പാദിച്ചെന്ന് പൊലീസ് ഉടന്‍ കണ്ടെത്തും. മെഡിക്കല്‍ ടൂറിസത്തിന്റെ മറവില്‍ വിദേശയാത്ര നടത്തിയതിന്റെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുകയാണ്. ലഭിച്ച വ്യാജരേഖകളുടെ സഹായത്തോടെ അവയവം ദാനം ചെയ്തവരെ കണ്ടെത്താനാണ് ശ്രമം. ഇതിനായി മെഡിക്കല്‍ വിദഗ്ദ്ധരുടെ സഹായം തേടും.

കേസില്‍ മറ്റ് നാലുപേര്‍ കൂടി പിടിയിലായിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത റഷീദയില്‍ നിന്ന് ഭര്‍ത്താവ് നജീബിനെ കുറിച്ച് സൂചനകള്‍ ലഭിച്ചിരുന്നു. ഇതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കുന്നത്തുകാട് പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ നാലാം പ്രതിയും മറ്റൊരു കേസില്‍ മൂന്നാം പ്രതിയും ആണ് റഷീദ. എംഎല്‍എമാരുടെയും എംപിമാരുടെയും വ്യാജ സത്യവാങ്മൂലം തയ്യാറാക്കിയും ഡോക്ടര്‍മാരുടെ ഒപ്പും സീലും പതിച്ചുള്ള സത്യവാങ്മൂലം തയ്യാറാക്കിയുമായിരുന്നു തട്ടിപ്പ്. വടക്കേക്കര പോലീസാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.