Hivision Channel

Local News

സംസ്ഥാനത്ത് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്; 79 ഫയര്‍ സ്റ്റേഷനുകള്‍ മാത്രം

സംസ്ഥാനത്ത് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് 79 ഫയര്‍ ആന്‍ഡ് റെസക്യൂ സ്റ്റേഷനുകള്‍ മാത്രം. 129 ഫയര്‍ സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. 2016 വരെ 121 അഗ്നിരക്ഷാനിലയങ്ങളാണ് ഉണ്ടായിരുന്നത്. ഈ സര്‍ക്കാര്‍ വന്നതിനുശേഷം എട്ട് പുതിയ ഫയര്‍ സ്റ്റേഷനുകള്‍ ആരംഭിക്കുകയുണ്ടായി. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഓരോന്നു വീതവും പാലക്കാട് മൂന്നും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസുകള്‍ ആരംഭിച്ചു.

25 ഫയര്‍ സ്റ്റേഷനുകളാണ് സംസ്ഥാനത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. 25 എണ്ണം വാടകയില്ലാതെയാണ് ക്രമീകരിച്ചിരിക്കുന്നത്. തൃശൂരിലും പരിശീലന കേന്ദ്രവും എറണാകുളത്തെ ജല പരിശീലന കേന്ദ്രവും സ്വന്തം കെട്ടിടത്തിലാണ്. വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാലയ്ക്ക് ലഭിച്ച കണക്കുകളാണ് ഇത് സൂചിപ്പിക്കുന്നത്.

തിരുവനന്തപുരം ജില്ലയില്‍ 15 ഫയര്‍ സ്റ്റേഷനുകളാണ് ഉള്ളത്. ഇതില്‍ ആറ്റിങ്ങല്‍, കാട്ടാക്കട, ചാക്ക, തിരുവനന്തപുരം, നെയ്യാറ്റിന്‍കര, വര്‍ക്കല, വിതുര എന്നീ ഏഴു ഫയര്‍ സ്റ്റേഷനുകള്‍ മാത്രമാണ് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. വെഞ്ഞാറ്, പൂവാര്‍ എന്നിവിടങ്ങളില്‍ വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.

11 ഫയര്‍ സ്റ്റേഷനുകളുള്ള കൊല്ലം ജില്ലയില്‍ കൊല്ലം, ചാമക്കട, കരുനാഗപ്പള്ളി, കടയ്ക്കല്‍, കുണ്ടറ, പുനലൂര്‍ എന്നിവ സ്വന്തം കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ശാസ്താംകോട്ട, പരവൂര്‍, പത്തനാപുരം ഫയര്‍ സ്റ്റേഷനുകളുടെ പ്രവര്‍ത്തനം വാടകക്കെട്ടിടത്തിലാണ് നടക്കുന്നത്.

പത്തനംതിട്ട ജില്ലയില്‍ ആറു ഫയര്‍ സ്റ്റേഷനുകള്‍ ഉള്ളതില്‍ മൂന്നെണ്ണം സ്വന്തം കെട്ടിടത്തിലും ഒരെണ്ണം വാടകക്കെട്ടിടത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ എട്ട് ഫയര്‍ സ്റ്റേഷനുകളുള്ളതില്‍ ആറെണ്ണം മാത്രമാണ് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ചേര്‍ത്തല, ആലപ്പുഴ, തകഴി, മാവേലിക്കര, കായംകുളം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് സ്വന്തം കെട്ടിടം ഉളളത്.

അരൂരും ഹരിപ്പാടുമാണ് വാടകക്കെട്ടിടത്തില്‍ ഫയര്‍ സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. എട്ട് ഫയര്‍ സ്റ്റേഷനുകളുള്ള കോട്ടയം ജില്ലയില്‍ കോട്ടയം, ചങ്ങനാശേരി, പാലാ, ഈരാറ്റുപേട്ട, പാമ്പാടി, വൈക്കം എന്നിവിടങ്ങളില്‍ സ്വന്തം കെട്ടിടമുണ്ട്. കാഞ്ഞിരപ്പള്ളിയിലെയും കടുത്തുരുത്തിയിലെയും ഫയര്‍ സ്റ്റേഷനുകള്‍ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ഇടുക്കി ജില്ലയില്‍ എട്ടു ഫയര്‍ സ്റ്റേഷനുകള്‍ ഉണ്ടെങ്കിലും ഇടുക്കിയിലും പീരുമേടുമാണ് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. മൂന്നാര്‍, കട്ടപ്പന എന്നിവിടങ്ങളിലെ പ്രവര്‍ത്തനം വാടകക്കെട്ടിടത്തിലാണ്. അടിമാലി, നെടുങ്കണ്ടം, തൊടുപുഴ, മൂലമറ്റം എന്നീ നിലയങ്ങളില്‍ വാടക ക്രമീകരിച്ചിട്ടില്ല.

18 ഫയര്‍ സ്റ്റേഷനുകളാണ് എറണാകുളം ജില്ലയില്‍ ഉള്ളത്. ഇവിടെ 16 നിലയങ്ങള്‍ സ്വന്തം കെട്ടിടത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. എറണാകുളം ഗാന്ധിനഗര്‍, ക്ലബ് റോഡ്, മട്ടാഞ്ചേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, ഏലൂര്‍, അങ്കമാലി, ആലുവ, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, കോതമംഗലം, പിറവം, കല്ലൂര്‍ക്കാട്, വൈപ്പിന്‍, മുളന്തുരുത്തി, പട്ടിമറ്റം എന്നിവിടങ്ങളിലെ നിലയങ്ങളുടെ പ്രവര്‍ത്തനം സ്വന്തം കെട്ടിടത്തില്‍ തന്നെയാണ്. മൂവാറ്റുപുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍ മാത്രമാണ് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.

പത്തു ഫയര്‍ സ്റ്റേഷനുകളുള്ള തൃശൂരില്‍ എട്ടെണ്ണത്തിനും സ്വന്തം കെട്ടിടമുണ്ട്.തൃശൂര്‍, വടക്കാഞ്ചേരി, കുന്നംകുളം, നാട്ടിക, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂര്‍, മാള, പുതുക്കാട് എന്നിവിടങ്ങളിലാണ് അവ. ചാലക്കുടിയിലും ഗുരുവായൂരിലുമാണ് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.

പത്തു ഫയര്‍ സ്റ്റേഷനുകളുള്ള പാലക്കാട് ജില്ലയില്‍ പാലക്കാട്, ചിറ്റൂര്‍, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, കഞ്ചിക്കോട്, ആലത്തൂര്‍, കോങ്ങാട്, കൊല്ലങ്കോട് എന്നിവിടങ്ങളില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വടക്കഞ്ചേരി, പട്ടാമ്പി എന്നിവിടങ്ങളില്‍ വാടകക്കെട്ടിടത്തിലാണ്. എട്ട് ഫയര്‍ സ്റ്റേഷനുകളുളള മലപ്പുറത്ത് തിരൂര്‍, മലപ്പുറം, പൊന്നാനി പെരിന്തല്‍മണ്ണ എന്നീ സ്ഥലങ്ങളില്‍ ഫയര്‍ സ്റ്റേഷനുകള്‍ക്ക് സ്വന്തം കെട്ടിടമുണ്ട്. താനൂര്‍, തിരുവാലി എന്നിവിടങ്ങളില്‍ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ഒമ്പത് ഫയര്‍ സ്റ്റേഷനുകളുള്ള കോഴിക്കോട് ജില്ലയില്‍ നാലെണ്ണം സ്വന്തം കെട്ടിടത്തിലാണ്. നരിക്കുനി ഫയര്‍ ആൻഡ് റെസ്‌ക്യു സ്റ്റേഷന്‍ മാത്രമാണ് വാടകക്കെട്ടിടത്തിലുള്ളത്. അഞ്ച് ഫയര്‍ സ്റ്റേഷനുകളുള്ള കാസര്‍ഗോഡ് ജില്ലയില്‍ നാലെണ്ണവും സ്വന്തം കെട്ടിടത്തിലും വയനാട്ടില്‍ മൂന്ന് ഫയര്‍ സ്റ്റേഷനുകള്‍ ഉള്ളതില്‍ രണ്ടെണ്ണം സ്വന്തം കെട്ടിടത്തിലും ഒരെണ്ണം വാടകക്കെട്ടിടത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. കണ്ണൂരില്‍ പത്ത് ഫയര്‍ സ്‌റ്റേഷനുകളാണ് ഉള്ളത്. ഇതില്‍ അഞ്ചെണ്ണം സ്വന്തം കെട്ടിടത്തിലും മൂന്നെണ്ണം വാടകക്കെട്ടിടത്തിലുമാണ് പ്രവര്‍ത്തനം നടത്തുന്നത്.

‘കെട്ടിടം ആരോഗ്യമന്ത്രി ഉരുട്ടിയിട്ടതല്ലല്ലോ; വിമാനാപകടം നടന്നാൽ പ്രധാനമന്ത്രി രാജിവെക്കണമെന്നാണോ?’

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് സ്ത്രീക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷത്തെ പരിഹസിച്ച് മന്ത്രി വി.എന്‍. വാസവന്‍. തകര്‍ന്ന കെട്ടിടം മന്ത്രി ഉരുട്ടിയിട്ടതാണോ എന്നായിരുന്നു മന്ത്രി വാസവന്റെ പരിഹാസരൂപത്തിലുള്ള ചോദ്യം. ഒരു അപകടമുണ്ടായാല്‍ ഉടന്‍ മന്ത്രി രാജിവെക്കണം എന്നാണ് വാദമെങ്കില്‍ വിമാനാപകടമുണ്ടായാല്‍ പ്രധാനമന്ത്രി രാജിവെക്കണം എന്നാണോ ഉദ്ദേശിക്കുന്നതെന്നും വാസവന്‍ ചോദിച്ചു.

‘ബെംഗളൂരുവില്‍ ക്രിക്കറ്റ് താരങ്ങള്‍ക്കായി നടത്തിയ സ്വീകരണപരിപാടി 11 പേരുടെ മരണത്തിനിടയാക്കി. ആ പരിപാടി സംഘടിപ്പിച്ച ഏതെങ്കിലും മന്ത്രി രാജിവെക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടോ? അഹമ്മദാബാദില്‍വിമാനാപകടം ഉണ്ടായി, ഉടന്‍ പ്രധാനമന്ത്രി രാജിവെക്കണം എന്നാണോ പറയുന്നത്? ഒരു വാഹനാപകടം ഉണ്ടായാല്‍ ഉടന്‍ ഗതാഗതമന്ത്രി രാജിവെക്കണോ? ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയനീക്കമാണ്’, മന്ത്രി വാസവന്‍ ആരോപിച്ചു.

‘ആശുപത്രി കെട്ടിടം ആരോഗ്യമന്ത്രി ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ. കെട്ടിടത്തിന്റെ കാലപ്പഴക്കം കണക്കിലെടുത്ത് അപകടം മുന്നില്‍ക്കണ്ട് അത് ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ കാലേക്കൂട്ടി സ്വീകരിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാകുന്നതിന് മുന്‍പ് അപകടം സംഭവിച്ചു. ഉണ്ടായ സംഭവം നിര്‍ഭാഗ്യകരമാണ്, വേദനാജനകമാണ്. അതില്‍ എല്ലാവര്‍ക്കും വിഷമമുണ്ട്. അതിന്റെ പരിഹാരം കാണണം. അതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്,’ മന്ത്രി പറഞ്ഞു.

അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിനുള്ള ധനസഹായവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിനെയും മന്ത്രി വാസവന്‍ പിന്തുണച്ചു. സംഭവസ്ഥലത്തെത്തിയപ്പോള്‍ അറിഞ്ഞ വിവരങ്ങള്‍ മന്ത്രിമാരുമായി പങ്കുവെക്കുക മാത്രമാണ് ഡോ. ജയകുമാര്‍ ചെയ്തതെന്നും അദ്ദേഹത്തെക്കുറിച്ച് അനാവശ്യമായി അപവാദപ്രചാരണങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സോഫ്റ്റ് ഡ്രിങ്ക്, മദ്യം, പുകയില എന്നിവയുടെ വില 50% വർധിപ്പിക്കണം, നികുതി ഏർപ്പെടുത്താം- WHO


ഞ്ചസാര അടങ്ങിയ ശീതള പാനീയങ്ങൾ, മദ്യം, പുകയില എന്നിവയുടെ വില 50 ശതമാനം വർധിപ്പിക്കാൻ രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ലോകാരോഗ്യസംഘടന. അടുത്ത പത്ത് വർഷത്തിനുള്ളിൽ തീരുമാനം നടപ്പിലാക്കണമെന്നാണ് ലോകാരോഗ്യസംഘടനയുടെ ശുപാർശ. സെവിയയിൽ നടന്ന യുഎൻ ഫിനാൻസ് ഫോർ ഡെവലപ്‌മെന്റ് കോൺഫറൻസിലാണ് ഇക്കാര്യം അവതരിപ്പിച്ചത്.

വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ നിയന്ത്രിക്കാനും ലോകമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങൾക്കായി വരുമാനം കണ്ടെത്താനുമാണ് ലോകാരോഗ്യസംഘടന ഇതുവഴി ലക്ഷ്യംവയ്ക്കുന്നത്. കൂടാതെ, പ്രമേഹം, ചില അർബുദങ്ങൾ എന്നിവ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്ന ഉത്പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ഇതുവഴി സാധിക്കുമെന്നും അധികാരികൾ വിശ്വസിക്കുന്നു.

ഈ നികുതി ഇനത്തിൽ 2035-ഓടെ ഒരു ട്രില്ല്യൺ ഡോളർ സമാഹാരിക്കാനാണ് ലോകാരോഗ്യസംഘടന ലക്ഷ്യമിടുന്നത്. മറ്റ് സഹായങ്ങൾ കുറയുകയും അതേസമയം പൊതുകടം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ രീതിയിൽ ഗണ്യമായി പണം ശേഖരിക്കാനാകുമെന്നാണ് കരുതുന്നത്.

ഈ നികുതി ഏർപ്പെടുത്തുന്ന സർക്കാരുകളെ പുതിയ യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ സഹായിക്കമെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടി. ഇത് അവരുടെ ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്താനും പ്രാപ്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചക്രവാതച്ചുഴി ന്യൂനമർദമാകും; ഇന്നും നാളെയും മഴ കനക്കും, യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത. ഇന്നും ഞായർ, ബുധൻ ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്നു മുതൽ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഞായർ, ബുധൻ ദിവസങ്ങളിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അടുത്ത മണിക്കൂറിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിൽ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു. ഇവയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.

അതേസമയം, കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും; ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സം, കായിക മേള വേദികൾ പ്രഖ്യാപിച്ചു; തൃശൂരും തിരുവനന്തപുരവും വേദിയാകും

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള തിരുവനന്തപുരത്തുമാണ് നടക്കുക. കലോത്സവവും കായിക മേളയും ജനുവരിയിൽ നടക്കും. കായിക മേള ‘സ്കൂൾ ഒളിമ്പിക്സ്’ എന്ന പേരിലാണ് തിരുവനന്തപുരത്തു നടക്കും. ശാസ്ത്ര മേള പാലക്കാടും സ്പെഷ്യൽ സ്കൂൾ മേള മലപ്പുറത്തും നടക്കും.2025 ൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂർ ആയിരുന്നു കപ്പടിച്ചത്. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാൽ നൂറ്റാണ്ടിന് ശേഷം തൃശൂർ ചാമ്പ്യന്മാരായത്. സമാപനസമ്മേളനത്തിൽ വിദ്യാർത്ഥികൾക്ക് ആവേശമായി ആസിഫ് അലിയും ടൊവിനോ തോമസും അതിഥികളായെത്തിയിരുന്നു.

കൊച്ചിയിലെ തട്ടിക്കൊണ്ടുപോകല്‍ ആരോപണത്തില്‍ ട്വിസ്റ്റ്; കുട്ടികള്‍ തെറ്റിദ്ധരിച്ചതാകാമെന്ന് പോലീസ് 

ഇടപ്പള്ളി പോണേക്കരയില്‍ അഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ ‘ട്വിസ്റ്റ്’. ഉണ്ടായത് തട്ടിക്കൊണ്ടുപോകല്‍ ശ്രമം അല്ലെന്നും കുട്ടികള്‍ തെറ്റിദ്ധരിച്ചതാകാമെന്നുമാണ് വിവരം. ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ ഒമാന്‍ സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. മിഠായി നീട്ടിയ അപരിചിതരായതിനാൽ കുട്ടികള്‍ തെറ്റിദ്ധരിച്ചതാകാമെന്നാണ് നിഗമനമെന്ന് കൊച്ചി സെന്‍ട്രല്‍ എസിപി സിബി ടോം പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരം തൊട്ടടുത്തുള്ള വീട്ടില്‍ ട്യൂഷനു പോകുമ്പോള്‍ കാറില്‍ എത്തിയ സംഘം മിഠായികള്‍ നീട്ടുകയും കൈയില്‍ പിടിച്ച് വലിച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചുവെന്നുമായിരുന്നു കുട്ടികള്‍ പറഞ്ഞത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് വ്യാപക പരിശോധനയാണ് പോലീസ് നടത്തിയത്. അതേസമയം അപരിചിതരെത്തി മിഠായി നല്‍കിയതോടെ കുട്ടികള്‍ തെറ്റിദ്ധരിച്ചതാകാമെന്നാണ് മൊഴി രേഖപ്പെടുത്തിയതില്‍ നിന്നും പോലീസ് നിഗമനം.

സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് കുട്ടികള്‍ പറഞ്ഞ വാഹനം കണ്ടെത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ ഒമാന്‍ സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. അവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികളെ കണ്ടപ്പോള്‍ സ്‌നേഹം കൊണ്ട് മിഠായി നീട്ടിയതാകാമെന്നാണ് കരുതുന്നത്. എന്നാല്‍ അപരിചിതര്‍ മിഠായി നീട്ടിയപ്പോള്‍ കുട്ടികള്‍ തെറ്റിദ്ധരിച്ചതാകുമെന്നാണ് കരുതുന്നത്. തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയണ്. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി- സിബി ടോം കൂട്ടിച്ചേർത്തു.

മന്ത്രി വീണ ജോ‍ർജിനെതിരെ ആളിക്കത്തി പ്രതിഷേധം: മാർച്ചുകളിൽ സംഘർഷം,

സംസ്ഥാനത്ത് ആരോഗ്യ മന്ത്രി വീണജോർജിനെതിരെ പ്രതിഷേധം ശക്തമാവുന്നു. എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് നടത്തിയ പ്രതിപക്ഷ സംഘടനകളുടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് വീട്ടമ്മ ബിന്ദു മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. ആരോഗ്യമന്ത്രി രാജി വെക്കണമെന്നാണ് ആവശ്യം. തലസ്ഥാനത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കുള്ള മാർച്ചിൽ സംഘർഷം തുടരുകയാണ്. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിവീശിയതിനെ തുടർന്ന് പ്രവർത്തകർ മതിൽ ചാടിക്കടന്നു. പ്രവർത്തകരെ തടയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. നിലവിൽ തലസ്ഥാനം സംഘർഷഭൂമിയായി മാറിയിരിക്കുകയാണ്. തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോയില്ല. പ്രതിഷേധവുമായി ബാരിക്കേഡിന് മുന്നിൽ പ്രവർത്തകർ വീണ്ടും സംഘടിക്കുകയാണ്. നിലവിൽ വനിതാ പ്രവർത്തകരെ മാറ്റിക്കൊണ്ടിരിക്കുകയാണ്. 

ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. ബ്ലോക്ക് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് കണ്ണൂർ ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. മാർച്ച് തടഞ്ഞ പൊലീസ് പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. പൊലീസുമായി പ്രവർത്തകർ സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിഎംഒ ഓഫീസ് കോമ്പൗണ്ടിൽ കയറിയതിനെ തുടർന്ന് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ കണ്ണൂർ- തളിപ്പറമ്പ് ദേശീയ പാത ഉപരോധിക്കുകയാണ്. സംഘർഷത്തിൽ തളിപ്പറമ്പ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് പ്രജീഷിന് തലയ്ക്കു പരിക്കേറ്റു.

കോട്ടയം മെഡിക്കല്‍ കോളജിലെ അപകടം; ‘ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; ആരോഗ്യമന്ത്രി രാജിവെക്കണം’; വി ഡി സതീശന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രണ്ട് മന്ത്രിമാരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പകരം അത് അടച്ചിട്ട സ്ഥലമാണെന്നും ഒരു മനുഷ്യനും അതിനുള്ളില്‍ ഇല്ല എന്ന് പ്രസംഗിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. അവര്‍ ഇത്തരത്തില്‍ പറഞ്ഞതുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപ്പോള്‍ ആരാണ് മരണത്തിന്റെ വ്യാപാരിയെന്നും അദ്ദേഹം ചോദിച്ചു. രക്ഷാപ്രവര്‍ത്തനം പിന്നീട് നടന്നത് ചാണ്ടി ഉമ്മന്‍ വന്നശേഷമാണെന്നും അദ്ദേഹം പറഞ്ഞു ആരോഗ്യ മേഖല ആകെ സ്തംഭിച്ചുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ആരോഗ്യ മേഖലയിലെ അഴിമതികള്‍ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് മരുന്ന് വിതരണമടക്കം പ്രതിസന്ധിയിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോട്ടയത്ത് കെട്ടിടം ഇടിഞ്ഞുവീണ ശേഷമല്ല ആരോഗ്യ രംഗത്തെ കുറിച്ച് ഞങ്ങള്‍ വിമര്‍ശിക്കാന്‍ തുടങ്ങിയത്. ഡോക്ടര്‍ ഹാരിസ് പ്രതിപക്ഷ ആരോപണത്തിന് അടിവരയിട്ടു. മന്ത്രിമാര്‍ ഡോക്ടര്‍ ഹാരിസിനെ ഭീഷണിപ്പെടുത്തുകയാണ്. ആരോഗ്യമേഖലയില്‍ ഒരുപാട് അഴിമതികള്‍ നടക്കുന്നുപിആര്‍ ഏജന്‍സികള്‍ വച്ചുള്ള പ്രചാരണം മാത്രമാണ് ആരോഗ്യമേഖലയില്‍ നടക്കുന്നത്. പല ആശുപത്രിയിലും പഞ്ഞി പോലുമില്ല. എല്ലാവരുടെയും മുന്നില്‍ ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ് – അദ്ദേഹം പറഞ്ഞു.

പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങിയത് 19 വർഷം, മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ യുവതി പിടിയിൽ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതിയെ 19 വർഷത്തിന് ശേഷം പൊലീസ് പിടികൂടി. ബിനീത (49) എന്ന യുവതിയാണ് എറണാകുളത്തു നിന്ന് പിടിയിലായത്. 2006 ൽ ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖയിൽ 50 ഗ്രം മുക്കുപണ്ടം പണയം വെച്ച് 25,000 രൂപ തട്ടിയ ശേഷം മുങ്ങിയ കേസിലാണ് അറസ്റ്റ്.കേസില്‍ 2006 ൽ അറസ്റ്റിലായ യുവതി ജ്യാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു. തുടര്‍ന്ന് കട്ടപ്പന കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ 19 വർഷമായി പൊലീസിനെ കബളിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. എറണാകുളം നെടുമ്പാശ്ശേരി ക്കടുത്തുള്ള കാരകുന്നത്തുനിന്നാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. 19 വർഷമായി യുവതിയെ പൊലീസ് തിരയുകയായിരുന്നു.

ടീം വർക്കിന് കിട്ടിയ അംഗീകാരമാണ് നിലമ്പൂരിൽ ലഭിച്ചത്: സണ്ണി ജോസഫ്

ടീം വർക്കിന് കിട്ടിയ അംഗീകാരമാണ് നിലമ്പൂരിൽ ലഭിച്ചതെന്നും ഫലം ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഫലം 2026 ലെ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടു പലകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

തങ്ങൾ‌ ഒരു പാർട്ടിയുമായും ആശയ വിനിമയം നടത്തിയിട്ടില്ലെന്നും അൻവറിന്‍റേത് അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യാപ്റ്റൻ-മേജർ പരാമർശങ്ങളെ കുറിച്ചും അദ്ദേഹം പ്രതകരിച്ചു. താനൊരു സാധാരണ സൈനികനാണെന്നായിരുന്നു കെപിസിസി അധ്യക്ഷൻ പറഞ്ഞത്.

നിലമമ്പൂരിലെ ഫലം ഭരണവിരുദ്ധ വികാരത്തിന്‍റെ തെളിവാണെന്നും വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ തിരുത്തണമെന്നും സണ്ണി ജോസഫ് പറഞ്ഞു. ആശ സമരം, മലയോര പ്രശ്നം, എന്നിവ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവർണർ രാജ് ഭവനെ രാഷ്ട്രീയ വേദിയാക്കി മാറ്റുന്നുവെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.