Hivision Channel

Kerala news

ന്യൂ ഫാഷന്‍സിന്റെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനം തുടങ്ങി

പേരാവൂര്‍: കൊട്ടിയൂര്‍ റോഡില്‍ ന്യൂ ഫാഷന്‍സ് ടെക്സ്റ്റയില്‍സ് & റെഡിമെയ്ഡ്‌സിന്റെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനം തുടങ്ങി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷിനോജ് നരിതൂക്കില്‍, എന്‍.പി പ്രമോദ്, സി.മുരളീധരന്‍, വി.കെ രവീന്ദ്രന്‍, പി.മനീഷ്, ഹംസ, അബ്ദുള്ള, ന്യൂ ഫാഷന്‍സ് പ്രതിനിധി വി.കെ രാധാകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

സറ ബോട്ടിക്

പേരാവൂര്‍: ബസ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ സറ ബോട്ടിക് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റെജീന സിറാജ്, കെ.കെ രാമചന്ദ്രന്‍, പി പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത. 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും മഴ കനക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടല്‍ക്ഷോഭ സാധ്യത കണക്കിലെടുത്ത് കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്.

മെട്രോ ഹെല്‍ത്ത് കെയര്‍

കേളകം: മെട്രോ ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനം കേളകത്ത് പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുനിത രാജു വാത്യാട്ട്, ജോര്‍ജ്കുട്ടി വാളുവെട്ടിക്കല്‍ എന്നിവര്‍ പങ്കെടുത്തു.

മേരി റോയ് അന്തരിച്ചു

വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവര്‍ത്തകയുമായ മേരി റോയ് (86) അന്തരിച്ചു. കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയായ മേരി റോയിയാണ് ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമ പ്രകാരം പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്ക് വഴിയൊരുക്കിയത്.
വിദ്യാഭ്യാസത്തില്‍ പൊതു സമീപനവുമായി കോട്ടയത്ത് പള്ളിക്കൂടം സ്‌കൂള്‍ സ്ഥാപിച്ചു. സ്വതന്ത്രമായ കലാപ്രവര്‍ത്തനവും ആവിഷ്‌കാര സ്വാതന്ത്ര്യവും സ്‌കൂളില്‍ നടപ്പിലാക്കി. പരേതനായ രാജീബ് റോയ് ആണ് ഭര്‍ത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്.

ശക്തമായ മഴയില്‍ വീടിന്റെ അടുക്കള ഭാഗം തകര്‍ന്നു

പേരാവൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് കുനിത്തല ചൗള നഗറില്‍ പൊനോന്‍ ബീനയുടെ വീടിന്റെ അടുക്കള ഭാഗം തകര്‍ന്നു വീണു. ഈ സമയം വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും അപകടം ഒന്നും സംഭവിച്ചില്ല. സ്ഥലത്ത് പഞ്ചയാത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍, വാര്‍ഡ് മെമ്പര്‍ യമുന എന്നിവര്‍ സന്ദര്‍ശിച്ചു.

പാചക വാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 94 രൂപ 50 പൈസ

പാചക വാതക വിലയില്‍ കുറവ്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില 94 രൂപ 50 പൈസ കുറഞ്ഞു. വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ പുതുക്കിയ വില 1896.50 രൂപയായി.

സംസ്ഥാനത്ത് ഷവര്‍മ തയാറാക്കാന്‍ ലൈസന്‍സ് വേണം; ഇല്ലെങ്കില്‍ 5 ലക്ഷം രൂപ പിഴ

സംസ്ഥാനത്ത് ഷവര്‍മ തയാറാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ലൈസന്‍സ് ഇല്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം രൂപ തടവും ലഭിക്കും. തുറന്ന പരിസരത്തും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും ഷവര്‍മ തയാറാക്കാന്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. നാല് മണിക്കൂറിന് ശേഷം ബാക്കി വന്ന ഇറച്ചി ഷവര്‍മയില്‍ ഉപയോഗിക്കരുത്. പാഴ്‌സലില്‍ തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം. വാങ്ങി ഒരു മണിക്കൂറിനകം ഉപയോഗിക്കണമെന്നതും കൃത്യമായി രേഖപ്പെടുത്തണം. ഷവര്‍മ കഴിച്ചത് മൂലം ഭക്ഷ്യവിഷബാധ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. എല്ലാ ഭക്ഷ്യ വസ്തുക്കളും തയാറാക്കുന്നതിന് ഫുഡ് സേഫ്റ്റിയുടെ ലൈസന്‍സ് വേണം. അത് തന്നെയാണ് ഷവര്‍മയുടെ കാര്യത്തിലും ബാധകമാകുന്നത്.പാചകക്കാരനും വിതരണക്കാരനും മെഡിക്കല്‍ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റുണ്ടാകണം. പാചകക്കാര്‍ ഫുഡ്‌സേഫ്റ്റി ട്രെയിനിംഗും സര്‍ട്ടിഫിക്കേഷനും നേടിയിരിക്കണം.

സംസ്ഥാനത്തെ ലഹരി വ്യാപനം ദേശീയ സുരക്ഷയുടെ പ്രശ്‌നം ,സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് യോദ്ധാവ് എന്ന പദ്ധതി തുടങ്ങും

സംസ്ഥാനത്തെ ലഹരി ഉപയോഗം ദേശീയ സുരക്ഷയുടെ പ്രശ്‌നം കൂടിയാണെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. ജില്ലാ തല സ്റ്റേഷന്‍ പരിധിയില്‍ ഡ്രൈവ് തുടങ്ങും. ഈ വര്‍ഷം 16, 000 കേസുകളാണ് പിടിച്ചത്. മദ്യം ഉപേക്ഷിച്ച് ലഹരി മരുന്നിലേക്ക് യുവാക്കള്‍ പോകുന്നു.സൗഹൃദ വലയങ്ങളില്‍ നിന്നാണ് തുടക്കം.സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് യോദ്ധാവ് എന്ന പദ്ധതി തുടങ്ങും. ഒരു അധ്യാപകന്‍ / അധ്യാപികയെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കും.സ്‌കൂള്‍ കുട്ടികള്‍ ലഹരി ഉപയോഗിച്ചാല്‍ കണ്ടെത്താന്‍ കഴിയുന്ന രീതിയില്‍ പരിശീലനം നല്‍കും.ക്യാരിയര്‍മാരില്‍ മാത്രം അന്വേഷണം ഒതുക്കില്ല.ലഹരി കടത്തുകാരുടെ സ്വത്ത് കണ്ടെത്തും.2 വര്‍ഷം വരെ NTPS നിയമപ്രകാരം കരുതല്‍ തടങ്കല്‍ വെക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ലഹരിമരുന്നുപയോഗവും വില്‍പ്പനയും കുത്തനെ കൂടിയെന്ന് നിയമസഭയില്‍ സമ്മതിച്ച് മുഖ്യമന്ത്രി. ഈ വര്‍ഷം 8 മാസം കൊണ്ട് 16,128 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂളുകളില്‍ പോലും കയറി ലഹരി വില്‍ക്കുന്നവരുണ്ടെന്നും പ്രത്യേക നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ലഹരി മരുന്ന് ഉപയോഗത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. 2020ല്‍ 4650 ലഹരിക്കടത്ത് കേസുകള്‍, കഴിഞ്ഞ വര്‍ഷം 6704 ആയി. ഈ വര്‍ഷം 8 മാസം കൊണ്ട് 16,128 ആയി. പിടിച്ച കഞ്ചാവ് ഒരു ടണ്ണിന് മുകളിലാണ്. 1340 കിലോ. 6.7 കിലോ ഹാഷിഷ്. 23.4 കിലോ ഹാഷിഷ് ഓയിലും പിടിച്ചു. കേസെടുക്കുന്നത് മുതല്‍ കുറ്റം ചുമത്തുന്നത് വരെയുള്ള ഘട്ടത്തില്‍ കര്‍ശന വകുപ്പുകള്‍ ചുമത്താന്‍ നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാപ്പ ചുമത്താനും, തുടര്‍ച്ചയായി കടത്തുന്നവരെ കരുതല്‍ തടങ്കലിലാക്കാനും നിരീക്ഷിക്കാനും നടപടി എടുക്കും.ലഹരിക്കടത്ത് തടയാനുള്ള കേന്ദ്ര നിയമം ദുരുപയോഗം ചെയ്യപ്പെടുന്നത് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ പ്രമേയത്തെ സ്പീക്കര്‍ അഭിനന്ദിച്ചു. സര്‍ക്കാറിന്‍ന്റെ നടപടിക്ക് പിന്തുണ നല്‍കി വാക്കൗട്ട് നടത്താതെ പ്രതിപക്ഷം സഹകരിച്ചു. ലഹരിക്കെതിരായ ദൗത്യത്തിന് ഒറ്റക്കെട്ടായി കൈകോര്‍ക്കുന്നതിനാണ് സഭ ഇന്ന് സാക്ഷ്യം വഹിച്ചത്

പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിനും എട്ടുനോമ്പാചരണത്തിനും തുടക്കമായി

മടപ്പുരച്ചാല്‍: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മടപ്പുരച്ചാല്‍ വേളാങ്കണ്ണി ദേവാലയത്തില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിനും എട്ടുനോമ്പാചരണത്തിനും തുടക്കമായി.പെരുന്നാളിന് തുടക്കം കുറിച്ച് പേരാവൂര്‍ സെന്റ് ജോസഫ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയ ആര്‍ച്ച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചുകരോട്ട് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.