Hivision Channel

വെസ്റ്റ് നൈല്‍ ഫീവര്‍ – ജില്ലയിലും ജാഗ്രത വേണം -ജില്ല മെഡിക്കല്‍ ഓഫീസര്‍

കണ്ണൂര്‍ വാട്ടര്‍ അതോറിറ്റിയില്‍ ജോലി ചെയ്യുന്ന 52 വയസുകാരനെ വെസ്റ്റ് നൈല്‍ ഫീവര്‍ രോഗത്തിന്റെ ലക്ഷണങ്ങളോട് കൂടി കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശവമായി ജില്ലാ മെഡിക്കല്‍ ഓഫീസ്.നിലവില്‍ കണ്ണൂര്‍ വാട്ടര്‍ അതോറിറ്റിയില്‍ ജോലി ചെയ്യുന്ന 52 വയസ്സുകാരന്‍ ഇലക്ഷന്‍ സര്‍വ്വയലന്‍സ് ടീമിന്റെ ഭാഗമായി ചൊക്ലി ഭാഗത്ത് ജോലി ചെയ്യുന്നതിനിടെ അദ്ദേഹത്തിനു ഏപ്രില്‍ 18ന് പനി വരികയും അതുമായി ബന്ധപ്പെട് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയും ചെയ്തിട്ടുണ്ട്. വെസ്റ്റ് നൈല്‍ ഫീവര്‍ എന്നുള്ള അസുഖത്തിന്റെ രോഗ ലക്ഷണങ്ങളാണ് ഇദ്ദേഹത്തിനുള്ളത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെയില്‍ സാമ്പിള്‍ അയച്ച് രോഗസ്ഥിരീകരണം നടത്തി മാത്രമേ രോഗം സ്ഥിരീകരിക്കാവൂ എന്നാണ് പ്രോട്ടോക്കോള്‍. ഈ രോഗിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെയിലേക്ക് അയച്ച സാമ്പിള്‍ റിസള്‍ട്ട് ലഭ്യമായിട്ടില്ല. നിലവില്‍ ഇത് സ്ഥിരീകരണം നടത്തിയ ഒരു വെസ്റ്റ് നൈല്‍ ഫീവര്‍ കേസ് അല്ല. അതേ സമയം ഇത് വെസ്റ്റ് നൈല്‍ ഫീവര്‍ ആയിട്ട് സ്ഥിരീകരണം വന്നു കഴിഞ്ഞാല്‍ ഇതിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ കാലതാമസം ഒഴിവാക്കാന്‍ ഇപ്പോള്‍തന്നെ എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും ചെയ്യുന്നുണ്ട്.വെസ്റ്റ് നൈല്‍ ഫീവര്‍ എന്ന അസുഖത്തിന്റെ രോഗാണു വൈറസുകളാണ്. കൊതുക് കടി വഴിയാണ് രോഗം പകരുന്നത്. നേരിട്ട് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നതല്ല. വെസ്റ്റ് നൈല്‍ ന്റെ വൈറസ് ശരീരത്തില്‍ ഉള്ള മറ്റൊരു ജീവിയെ (ഉദാ: പക്ഷികള്‍) കൊതുക് കടിക്കുമ്പോള്‍ ആണ് കൊതുകിന്റെ ശരീരത്തില്‍ വൈറസ് എത്തുന്നത്. ഈ കൊതുക് മനുഷ്യനെ കടിക്കുമ്പോള്‍ വൈറസ് മനുഷ്യന്റെ ശരീരത്തില്‍ എത്തുകയും രോഗ ബാധ ഉണ്ടാവുകയും ചെയ്യുന്നു.കൊതുക് കടി ഏറ്റ് രണ്ട് മുതല്‍ 14 ദിവസത്തിനുള്ളില്‍ ആണ് അസുഖത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ തുടങ്ങുന്നത്. തലവേദന, പനി, സന്ധി വേദന, ചര്‍ദി, ശരീരത്തില്‍ പാടുകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. 1%-ല്‍ താഴെ ആളുകളിലാണ് തലച്ചോറിനെ ബാധിക്കുകയും എന്‍സെഫലൈറ്റിസ് അല്ലെങ്കില്‍ മെനിഞ്ചൈറ്റിസ് സംഭവിക്കുകയും ചെയ്യുന്നത്.ഈ അസുഖം ബാധിക്കുന്നവരുടെ ശരീരത്തില്‍ പൊതുവേ വൈറല്‍ ലോഡ് കുറവായിരിക്കും. ആയതിനാല്‍ അസുഖം ബാധിച്ച വ്യക്തിയെ കൊതുക് കടിക്കുന്നത് വഴി മറ്റൊരാള്ക്ക് അസുഖം ഉണ്ടാകുന്നില്ല. ക്യൂലക്‌സ് വിഭാഗത്തില്‍ പെട്ട കൊതുകുകള്‍ ആണ് ഈ രോഗം പരത്തുന്നത്. ഈ വിഭാഗത്തില്‍ പെട്ട കൊതുകുകള്‍ ഉള്ള പ്രദേശത്ത് ഈ രോഗ ബാധയ്ക്ക് സാധ്യത ഉണ്ട്. കൊതുക് നശീകരണവും പരമാവധി കൊതുക് കടി ഏല്‍ക്കാതെ ശ്രദ്ധിക്കലുമാണ് പ്രതിരോധ മാര്‍ഗങ്ങള്‍.കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം രണ്ട് വെസ്റ്റ് നൈല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. എടക്കാട്, കൊളശ്ശേരി (തലശ്ശേരി) എന്നീ പ്രദേശങ്ങളിലായിരുന്നു ഇത്.

Leave a Comment

Your email address will not be published. Required fields are marked *