Hivision Channel

വിയൂര്‍ ജയിലിലെ തടവുകാര്‍ക്ക് ബീഡി വിറ്റ സംഭവത്തില്‍ പ്രതിയായ ഉദ്യോഗസ്ഥന്‍ ഒളിവില്‍

വിയൂര്‍ ജയിലിലെ തടവുകാര്‍ക്ക് ബീഡി വിറ്റ സംഭവത്തില്‍ പ്രതിയായ ഉദ്യോഗസ്ഥന്‍ ഒളിവില്‍. അസി പ്രിസണ്‍ ഓഫീസര്‍ എറണാകുളം കാലടി എച്ച് അജുമോനാണ് ഒളിവിലായത്. കേസിലെ അഞ്ചാം പ്രതിയായ അജുമോനെ ഇതുവരെയും പിടികൂടാനായില്ല.

ഗൂഗിള്‍ പേ വഴി പണം വാങ്ങിയായിരുന്നു ഉദ്യോഗസ്ഥന്‍ വില്‍പന നടത്തിയിരുന്നത്. തടവുകാരുടെ ബന്ധുക്കളില്‍ നിന്നുള്‍പ്പെടെ പണം വാങ്ങിയതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.

ജയിലിലെ അടുക്കളയുടെ ഭാഗത്ത് ജോലിക്കായി നിയോഗിക്കപ്പെട്ട തടവുകാരന്റെ കൈയില്‍ നിന്നാണ് ബീഡി പിടികൂടിയത്. ഓരോ കെട്ടിനും 2,500 രൂപ വീതമാണ് ഈടാക്കിയിരുന്നെന്നാണ് പരാതി.

തടവുകാരന്റെ ഭാര്യയുടെ ഫോണില്‍നിന്ന് ജയില്‍ ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ഫോണിലേക്ക് ഗൂഗിള്‍ പേ വഴി പണം കൈമാറുകയായിരുന്നു പതിവെന്ന് പറയുന്നു. പണം കൈമാറിയ ഫോണ്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍ എന്നിവയും തടവുകാരന്‍ മൊഴിയില്‍ വെളിപ്പെടുത്തി. ഇവ ജയില്‍ സൂപ്രണ്ട് പൊലീസിന് കൈമാറി.

Leave a Comment

Your email address will not be published. Required fields are marked *