
സംസ്ഥാനത്ത് അതീവ ഗുരുതരമായ മഴക്കെടുതി പ്രതിസന്ധിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍. ദുരന്തമുഖത്ത് പകച്ചു നില്‍ക്കുന്ന ജനങ്ങളെയാണ് കാണാന്‍ കഴിഞ്ഞതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയെന്നും പിണറായി വിജയന്‍ പറഞ്ഞു. കേരളമാകെ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയം. സര്‍ക്കാരിന് പൂര്‍ണ പിന്തുണ ഉണ്ടാകും.
സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച ഉണ്ടായി. ചെറുപുഴയിലും പേരാവൂരിലും വലിയ പ്രയാസം ഉണ്ടായി. ചെറുപുഴ ജോസ് ഗിരിയില്‍ ഒരാഴ്ച കഴിഞ്ഞിട്ടും റോഡ് ശെരിയാക്കിയില്ല. 2018ല്‍ ഉണ്ടായത് നൂറ്റാണ്ടിലെ വലിയ പ്രളയം ആണ്..സമാനമായ പ്രളയം ആണ് 2019ലുണ്ടായത്. കാലാവസ്ഥ മുന്നറിയിപ്പില്‍ മുന്‍കരുതല്‍ എടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.വയനാട് തുരങ്ക പാതയില്‍ ഉണ്ടായ ദുരന്തവും ഇതിനു ഉദാഹരണം. മണ്ണിടിച്ചില്‍ അറിയിപ്പ് ഉണ്ടായിട്ടും വേണ്ട മുന്‍കരുതല്‍ ഉണ്ടായില്ല.
രാജേഷിന്റെ മൃതദ്ദേഹത്തോട് കാണിച്ച അനാദരവ്. ഒരു ഫ്രീസര്‍ ആംബുലന്‍സ് പോലും കൊടുക്കാന്‍ കഴിഞ്ഞില്ല. വീഴ്ച മാത്രമല്ല വലിയ അനാദരവാണ് ഇത്. റാന്നി മുങ്ങാന്‍ കാരണം മഴയ്‌ക്കൊപ്പം മൂഴിയാര്‍ ഡാം മുന്നറിയിപ്പ് ഇല്ലാതെ തുറന്നു വിട്ടത്. വ്യാപാരികള്‍ക്ക് ഉള്ള നഷ്ടപരിഹാരം അടിയന്തരമായി നല്‍കണം. കഴിഞ്ഞ സര്‍ക്കാര്‍ പുഴയിലെ മണലും ചെളിയും നീക്കാന്‍ പദ്ധതി ഇട്ടപ്പോള്‍ കോടതിയില്‍ പോയവരാണ് അന്നത്തെ പ്രതിപക്ഷം.
കടലില്‍ പോയവരെ കാണാതായിട്ട് ഒരാഴ്ച പിന്നിട്ടു ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവരെ ഒപ്പം നിര്‍ത്തണം ആയിരുന്നു. പക്ഷെ ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് നല്ല സമീപനം അല്ല ഉണ്ടായത്. എല്ലാവരും ഒന്നിച്ചു നിന്ന് പ്രതിസന്ധികള്‍ മറികടക്കണം. പത്തനംതിട്ടയില്‍ ജില്ലാ അവലോകന യോഗത്തില്‍ നിന്ന് പ്രതിപക്ഷ എംഎല്‍എല്‍എയെ മാറ്റി നിര്‍ത്തുന്നത് സംസ്ഥാനത്ത് ആദ്യമായിട്ടായിരിക്കും.














