ജെന്‍സികള്‍ക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവിതത്തില്‍ കുറുക്കുവഴികള്‍ തിരഞ്ഞെടുക്കരുതെന്നും യുവാക്കള്‍ അവര്‍ ആരാധിക്കുന്ന ആരുടെയങ്കിലും ആത്മകഥ വായിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഒരു പ്രത്യേക കാലഘട്ടത്തിലെ ചരിത്ര സംഭവങ്ങളെപ്പറ്റി അതില്‍ നിന്ന് അറിയാമെന്നും മോദി പറഞ്ഞു. റാം നാഥ് കോവിന്ദിന്റെ ആത്മകഥാ പ്രകാശന വേളയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
അതേസമയം, രാജ്യത്തെ യുവത്വത്തെ വീണ്ടും പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. രാജ്യത്തെ യുവത്വം ഭാവി മാത്രമല്ല. വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ ശക്തിയാണെന്നും മോദി പറഞ്ഞു. സംവേദനക്ഷമത, സേവന മനോഭാവം, കഴിവ് എന്നിവയിലൂടെ അവര്‍ ലോകമെമ്പാടും വ്യക്തിത്വം സൃഷ്ടിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. അന്താരാഷ്ട്ര യുവജന ദിനത്തോട് അനുബന്ധിച്ചാണ് മോദിയുടെ പോസ്റ്റ്.
ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ പരീക്ഷ രേഖകൾ നൽകാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഒരു മാസത്തേക്കാണ് സ്റ്റേ. പരാതിക്കാരനായ ശ്യാം കൃഷ്ണന് കോടതി നോട്ടീസ് അയച്ചു. സെലക്ഷൻ പ്രോസസ്സ് പൂർത്തിയായിട്ടില്ലെന്നും പൂർത്തിയായ ശേഷം പരീക്ഷ രേഖകൾ നൽകാമെന്നും അല്ലെങ്കിൽ പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്നും പിഎസ്‍സി കോടതിയിൽ വാദിച്ചു. അഭിമുഖം കഴിഞ്ഞിട്ടില്ലെന്നും പിഎസ്‍സി കോടതിയെ അറിയിച്ചു. പിഎസ്‍സി വാദം കേട്ട ശേഷമാണ് ഉത്തര കടലാസ്സുകൾ നൽകാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തത്.വിവരാവകാശ കമ്മീഷണർ ഉത്തരവിനെതിരെ പിഎസ്‍സി നൽകിയ റിട്ട് ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഹർജിയിലുള്ള സാങ്കേതിക പിഴവ് തിരുത്തി വീണ്ടും സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ പരാതിക്കാരന്റെ അപേക്ഷയിൽ പരീക്ഷ ഉത്തരക്കടലാസ്സിന്റെയും ഇന്റർവ്യൂ മാർക്ക് ലിസ്റ്റിന്റെയും മുഴുവൻ രേഖകളും ലഭ്യമാക്കാൻ വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കാൻ പിഎസ്‍സി ഇതുവരെ തയ്യാറായിട്ടില്ല. ഇതിനെതിരെ വിവരാവകാശ കമ്മീഷണർ കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. അതിനിടെയിലാണ് റിട്ട് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിന് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ആലുവ സൈബര്‍ റൂറല്‍ പൊലീസാണ് നോട്ടീസ് നല്‍കിയത്.നേരത്തെ തൊപ്പി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കിയിരുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ എന്ന് നിരീക്ഷിച്ചാണ് അന്ന് ഹര്‍ജി തീര്‍പ്പാക്കിയത്. മുന്‍പ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും എത്തിയിരുന്നില്ല.
നേരത്തെ, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് മറുപടി നല്‍കിയ ശേഷമാണ് തൊപ്പി ഒളിവില്‍ പോയത്. ഇതോടെ ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതായി പോലീസിന് വിവരം ലഭിച്ചതതിനെ തുടര്‍ന്ന് പിന്നാലെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ചേ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. തൊപ്പി അശ്ലീല ദൃശ്യങ്ങള്‍ പങ്കുവച്ച യുട്യൂബ് ചാനല്‍ നീക്കം ചെയ്തിരുന്നു.
മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്, കായിക വകുപ്പ് റിപ്പോർട്ടിന്റെ പകർപ്പ്. മെസിയെ എത്തിക്കാനുള്ള നീക്കത്തിന്റെ ഒരു കരാർ രേഖകളുമില്ല. സ്പോൺസർ സർക്കാർ എഗ്രിമെന്റ് ഇല്ല. നീക്കത്തിന് നിയമ സാധുത ഇല്ലെന്നു കായിക വകുപ്പിന്റെ ഗുരുതര കണ്ടെത്തൽ. റിപ്പോർട്ടിൽ ഗൗരവ സ്വഭാവത്തിലുള്ള ശുപാർശകളാണുള്ളത്.മെസിയെ കൊണ്ട് വരാനുള്ളത് വ്യാജ നീക്കം. ക്രിമിനൽ കുറ്റങ്ങളും ഫിനാൻഷ്യൽ ഫ്രോഡിങ്ങും നടന്നതായി സംശയിക്കുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും ശുപാർശ. ഫിഫ അംഗീകാരമില്ലാതെയാണ് വാഗ്‌ദാനം. ചട്ടങ്ങൾ മറികടന്ന് എൽഡിഎഫ് സർക്കാർ വാഗ്‌ദാനം നൽകി. മുൻ കായിക മന്ത്രി നടപടിക്രമം പാലിച്ചില്ല. കലൂർ സ്റ്റേഡിയം സ്പോൺസർമാർക്ക് കൈമാറിയതിലും വീഴ്ച്ചയുണ്ടായി.
അർജൻ്റീന ഫുട്ബോൾ അസോസിയേഷന് (എഎഫ്എ) 1.5 കോടി യുഎസ് ഡോളർ (ഏകദേശം 126 കോടി രൂപ) നൽകിയതായി സ്പോൺസർ അവകാശപ്പെട്ടിരുന്നു. എന്നാൽ പണം കൈമാറിയതിൻ്റെയോ എഎഫ്എ അത് സ്വീകരിച്ചതിൻ്റെയോ യാതൊരു രേഖകളും സർക്കാരിന് ലഭിച്ചിട്ടില്ല. എഎഫ്എയും സംസ്ഥാന സർക്കാരും തമ്മിലുള്ള കരാറിൻ്റെ രേഖയോ സ്പോൺസറും സർക്കാരും തമ്മിൽ ഒപ്പിട്ടതിൻ്റെ രേഖകളോ കണ്ടെത്താനായിട്ടില്ല. കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് തയ്യാറാക്കിയ റിപ്പോർട്ട് രണ്ടാഴ്ച മുൻപ് തുടർനടപടികൾക്കായി മുഖ്യമന്ത്രി വിഡി സതീശന് കൈമാറി.റിപ്പോർട്ടിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കുമെന്ന് കായിക യുവജനകാര്യ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒജെ ജനീഷ് പറഞ്ഞു. നിലവിൽ കായിക വകുപ്പ് നൽകിയിട്ടുള്ള റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവകരമാണ്. ഈ റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രിയാണ് തുടർ നടപടികൾ സ്വീകരിക്കേണ്ടതെന്ന് കായിക മന്ത്രി ഒജെ ജനീഷ് വ്യക്തമാക്കി.
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ. രാവിലെ പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിലാണ് ചർച്ച. റാങ്ക് ഹോൾഡേഴ്സിനെ പ്രതിനിധീകരിച്ച് മൂന്ന് പേർക്ക് ചർച്ചയിൽ പങ്കെടുക്കാം. സമരം 37 ദിവസം പിന്നിടുമ്പോഴാണ് സർക്കാർ ചർച്ചയക്ക് വിളിക്കുന്നത്. സമരത്തിൽ നിന്ന് പിന്മാറണമെന്നും രണ്ട് മാസത്തെ സാലകാശം അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിഷേധക്കാർ ഇത് അംഗീകരിക്കാൻ തയാറായിരുന്നില്ല.സെക്രട്ടറിയേറ്റിന് മുന്നിലെ സമരം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. അധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കുക, പുതിയ തസ്തികൾ സൃഷ്ടിക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി എസ് സിക്ക് വിടുക തുടങ്ങിയവയാണ് സമരാവശ്യങ്ങൾ. ഇതിനിടെ, ആസൂത്രണബോർഡിലെ തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ വിവരങ്ങൾ അപേക്ഷകന് നൽകണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവിനെതിരായ PSC-യുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. പ്ലാനിങ് ബോർഡിലേക്കുള്ള പരീക്ഷയുമായി ബന്ധപ്പെട്ടായിരുന്നു വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. മൂന്നാം റാങ്കുകാരൻ നൽകിയ അപേക്ഷയിലാണ് ഒന്നും രണ്ടും റാങ്കുകാരുടെ വിവരങ്ങൾ നൽകാൻ കമ്മീഷൻ ഉത്തരവിട്ടത്.എന്നാൽ മറ്റ് ഉദ്യോഗാർഥികളുടെ മാർക്കും സർട്ടിഫിക്കറ്റുകളും വ്യക്തിഗത വിവരങ്ങളാണെന്നാണ് പി.എസ്.സി വാദം.
വിവരാവകാശ നിയമത്തിൻ വ്യക്തിഗത വിവരങ്ങൾക്ക് സംരക്ഷണമുണ്ട്. 1.25 കോടിയിലധികം ഉദ്യോഗാർഥികളുമായി ബന്ധപ്പെട്ട റിക്രൂട്ട്മെന്റ് നടപടികൾ PSC കൈകാര്യം ചെയ്യുന്നുണ്ട്. ഓരോരുത്തരുടെയും രേഖകൾ നൽകുന്നത് പ്രായോഗികമല്ല. ഇത്തരത്തിലുള്ള വിവരങ്ങൾ പുറത്തുവിടുന്നത് അനുവദിച്ചാൽ സർട്ടിഫിക്കറ്റുകളും അക്കാദമിക് രേഖകളും ആവശ്യപ്പെട്ടുള്ള നിരവധി അപേക്ഷകൾക്ക് വഴിയൊരുങ്ങുമെന്നും ഹർജിയിലുണ്ട്.
അർജുൻ ആയങ്കിയുമായി ഫോണിലൂടെയും അല്ലാതെയും സൗഹൃദം പുലർത്തിയിരുന്ന 30 പേരെ ജില്ലയിൽ പോലീസ് കണ്ടെത്തി. ഫെയ്സ്ബുക്ക് പോസ്റ്റുകൾക്ക് കമന്റ് ഇട്ടവരും ലൈക്ക് അടിച്ചവരുംവരെ നിരീക്ഷണത്തിലുണ്ട്. വാട്സാപ്പ് സന്ദേശം, വാട്സാപ്പ് കോളുകൾ, ഫെയ്സ് ബുക്കിലെ ലൈക്കും കമന്റും എന്നിവയെല്ലാം നിരീക്ഷണത്തിലാണ്.അർജുൻ ആയങ്കിയെത്തേടി രാത്രിയിൽ മല്ലപ്പള്ളി കാട്ടാമലയിൽ മണിക്കൂറുകളോളമാണ് പോലീസ് പരിശോധന നടന്നത്. ശനിയാഴ്ച രാത്രി പരിശോധന നടത്തി മടങ്ങിയ പോലീസ് അർധരാത്രിയോടെ വീണ്ടുമെത്തി ഞായറാഴ്ച പുലർച്ചവരെ പരിശോധിച്ചു. എന്നാൽ, ഗുണ്ടാപ്രവർത്തനങ്ങൾക്ക് തടയിടാനുള്ള ഒാപ്പറേഷൻ ഗ്രിപ്പിന്റെ ഭാഗമായുള്ള പരിശോധനയാണ് നടന്നതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, മല്ലപ്പള്ളി കാട്ടാമലയിൽ മാത്രം ഇത്രയധികം സമയം പരിശോധന നടത്താനുള്ള കാരണം വ്യക്തമായിട്ടില്ല. പോലീസ് അനാവശ്യമായി ആളുകളെ ഉപദ്രവിച്ചുവെന്നാരോപിച്ച് സി.പി.എം. രംഗത്തുവന്നിരുന്നു.
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 290 രൂപയാണ് വർധിച്ചിരിക്കുന്നത്. അതായത് ഒരു പവൻ സ്വർണത്തിന് ഇന്നലത്തെ വിലയിൽ നിന്ന് 2320 രൂപയോളം വർധിച്ചു. ഇതോടെ ഇന്ന് കേരളത്തിൽ ഗ്രാമിന് 14,220 രൂപയും പവന് 1,13,760 രൂപയുമായി ഇന്നത്തെ വില. ഇന്നലെ 22 കാരറ്റ് സ്വർണം പവന് 1,11,440 രൂപയായിരുന്നു വില. അതേ സമയം, സംസ്ഥാനത്ത് വെള്ളി വില വർധിച്ചിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയുമാണ് വില വരുന്നത്.
ഇരിട്ടി:വ്യാപാരി വ്യവസായി സമിതി കീഴുര്‍ പയഞ്ചേരി യൂണിറ്റ് സമ്മേളനം കീഴുര്‍ വി.യു.പി സ്‌കൂളില്‍ വച്ചു നടന്നു.വാഹിദിന്റെ അധ്യക്ഷതയില്‍ ജില്ലകമ്മിറ്റി അംഗം ചന്ദ്രന്‍ കെ. പി ഉദ്ഘാടനം നിര്‍വഹിച്ചു. ഏരിയ പ്രസിഡന്റ് പി. പ്രഭാകരന്‍ വ്യാപാരി മിത്രയെക്കുറിച്ചു സംസാരിച്ചു. എല്‍എസ്എസ്,എസ്എസ്എല്‍സി വിജയികളെ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലേഷ് അനുമോദിച്ചു. മുതിര്‍ന്ന വ്യാപാരികളായ മുഹമ്മദലി, ഭാസ്‌കരന്‍, സുധാകരന്‍ എന്നിവരെ ആദരിച്ചു. ഏരിയ സെക്രട്ടറി ഒ. വിജേഷ്,വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുല്‍ റഷീദ്, ഏരിയ കമ്മിറ്റി അംഗങ്ങള്‍ ആയ ഷാജി, ടോമി കെ. ടി, പി.സി രാമചന്ദ്രന്‍, ബിനു മാട്ടറ,അനൂപ് ,ബാബു. സി എന്നിവര്‍ സംസാരിച്ചു.പ്രസിഡന്റ് വാഹിദ്, സെക്രട്ടറി അനൂപ്,ട്രഷറര്‍ മുഹമ്മദലി, ജോയിന്റ് സെക്രട്ടറിമാര്‍ ബാബു, ഭാസ്‌കരന്‍ മില്‍, വൈസ് പ്രസിഡന്റ് സുധാകരന്‍, ഭാസ്‌കരന്‍ വോള്‍ക എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.
കണ്ണൂര്‍:2025 നവംബര്‍ 27 മുതല്‍ 2026 ആഗസ്റ്റ് 5 വരെയുള്ള കാലയളവില്‍ ജില്ലയില്‍ എക്‌സൈസ് പിടികൂടിയത് 7000 ലിറ്റര്‍ സ്പിരിറ്റും 209 ലിറ്റര്‍ വ്യാജ ചാരായവും 14175 ലിറ്റര്‍ വാഷും. 3412 കോട്പ കേസുകളിലായി 6.81 ലക്ഷം രൂപ പിഴ ഈടാക്കി.
ഈ കാലയളവില്‍ 8068 റെയ്ഡുകളും 220 സംയുക്ത റെയ്ഡുകളും നടത്തി. 1086 പേരെ അബ്കാരി കേസുകളില്‍ പ്രതി ചേര്‍ക്കുകയും 949 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നര്‍കോട്ടിക് കേസുകളില്‍ 570 പേരെ പ്രതി ചേര്‍ത്തതില്‍ 559 പേര്‍ അറസ്റ്റിലായി. 56 വാഹനങ്ങള്‍ കണ്ടുകെട്ടി.
ഈ കാലയളവില്‍ 94.544 കിലോ കഞ്ചാവും 22 കഞ്ചാവ് ചെടികളും പിടികൂടി. ഹെറോയിന്‍ (9.3 ഗ്രാം), ബ്രൗണ്‍ഷുഗര്‍ (17.57 ഗ്രാം), ഹാഷിഷ് (5.60 ഗ്രാം), ഹാഷിഷ് ഓയില്‍ 623 ഗ്രാം), എം.ഡി.എം.എ (83.5 ഗ്രാം), മെത്താഫിറ്റമിന്‍ (257.3 ഗ്രാം), എല്‍.എസ്.ഡി (0.015 ഗ്രാം), നൈട്രാസെപാം (7.5 ഗ്രാം) എന്നിങ്ങനെയാണ് പിടികൂടിയ രാസലഹരിയുടെ കണക്ക്. 1103 പേരെ ഡീ അഡിക്ഷന്‍ കേന്ദ്രത്തില്‍ ഒ.പി വിഭാഗത്തില്‍ ചികിത്സിക്കുകയും 56 പേരെ കിടത്തി ചികില്‍സിക്കുകയും ചെയ്തു.
വിമുക്തിയുടെ ബാനറില്‍ 386 ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകളും വിദ്യാര്‍ത്ഥികള്‍ക്കായി നടത്തി.
വ്യാജമദ്യവും അനധികൃത മദ്യക്കടത്തും തടയാനായി രൂപീകരിച്ച ജില്ലാതല ജനകീയ കമ്മിറ്റിയുടെ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ശ്രുതി കെ.വി അധ്യക്ഷത വഹിച്ചു.
ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ സുലേഖ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി സരള, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരന്‍, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട്, കതിരൂര്‍ ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് സുജയ പി.പി, മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കനകം ടി.കെ, പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീപ് കുമാര്‍, ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അര്‍ജുന്‍ പവിത്രന്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസമ്മ ജോസഫ്, ബ്ലോക്ക് അംഗം ദീപ ഗിരീഷ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ശ്രീനിവാസന്‍ ടി.എം, തൊഴിലാളി സംഘടന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
കേരളത്തിന്റെ ഭാവി തലമുറയെ തന്നെ ലക്ഷ്യമിടുന്ന ലഹരി മാഫിയക്കെതിരെ സംസ്ഥാന ആഭ്യന്തരവകുപ്പ് ആരംഭിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍കോ ഹണ്ട്’ എന്ന ശക്തമായ ക്യാമ്പയിന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ പൂര്‍ണ്ണ പിന്തുണ. കോട്ടയ്ക്കലില്‍ ചേര്‍ന്ന കെ.ജി.എം.ഒ.എ സംസ്ഥാന സമിതി യോഗത്തിലാണ് സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാന്‍ തീരുമാനമെടുത്തത്.ലഹരി ഉപയോഗം കേവലം ഒരു നിയമപ്രശ്‌നം മാത്രമല്ല, മറിച്ച് അതിഗുരുതരമായ ഒരു പൊതുജനാരോഗ്യ പ്രശ്‌നം കൂടിയാണെന്ന് സംസ്ഥാന സമിതി വിലയിരുത്തി.
ലഹരിയുടെ വിതരണ ശൃംഖല തകര്‍ക്കുന്നതിനൊപ്പം തന്നെ, ലഹരിക്ക് അടിമപ്പെട്ടവരെ കൃത്യമായ ചികിത്സയിലൂടെയും പുനരധിവാസത്തിലൂടെയും സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ട്. ലഹരിക്കെതിരായ പോരാട്ടം സമൂഹത്തിന്റെയാകെ കൂട്ടായ ഉത്തരവാദിത്വമാണെന്നും യോഗം അഭിപ്രായപ്പെട്ടു.ഡോക്ടര്‍മാരുടെ സംഘടന എന്ന നിലയില്‍, സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹകരണവും നല്‍കാന്‍ കെ.ജി.എം.ഒ.എ പ്രതിജ്ഞാബദ്ധമാണ്.
ഓഗസ്റ്റ് 9ന് കോട്ടയ്ക്കലില്‍ വച്ച് നടന്ന സംസ്ഥാന സമിതി യോഗത്തില്‍ കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുനില്‍ പി. കെ, ജനറല്‍ സെക്രട്ടറി ഡോ. ജോബിന്‍ ജി. ജോസഫ്, സംസ്ഥാന ട്രഷറര്‍ ഡോ. അനൂപ് വി. എസ്, മാനേജിംഗ് എഡിറ്റര്‍ ഡോ. മുരളീധരന്‍, ഐ.പി.പി ഡോ. സുരേഷ് ടി. എന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. റൗഫ് എ. കെ എന്നിവര്‍ സംസാരിച്ചു.