Hivision Channel

പൊതിച്ചോര്‍ വിവാദം; അന്നം മുടക്കിയതല്ല, കൈയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; നിലവിലെ തീരുമാനം ആലപ്പുഴയില്‍ മാത്രം, മന്ത്രി കെ മുരളീധരന്‍

പൊതിച്ചോര്‍ വിവാദവുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ കാര്യങ്ങളില്‍ മലക്കം മറിച്ചിലില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ആലപ്പുഴയിലെ ക്രിട്ടിക്കല്‍ കെയറിലെ ജീവനക്കാരി ജോലിക്ക് എത്തിയപ്പോള്‍ സേവാഭാരതിക്കാര്‍ ഇത് ഞങ്ങളുടെ സ്ഥലമാണ് ഇവിടെ പ്രവര്‍ത്തനം നടത്തണമെങ്കില്‍ ഞങ്ങള്‍ക്ക് മറ്റൊരു സ്ഥലം അനുവദിച്ച് നല്‍കണം എന്നാണ് പറഞ്ഞത്. ഇത് സര്‍ക്കാരിന്റെ സ്വത്താണ് അല്ലാതെ വ്യക്തികളുടെയോ സംഘടനകളുടെയോ സ്വത്തല്ല. അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം ആലപ്പുഴ ജില്ലയ്ക്ക് വേണ്ടി എടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.

അന്നം മുടക്കിയതല്ല. ഭൂമി കൈയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്. ഭക്ഷണം കൊടുക്കുന്നതിനൊന്നും ഒരു തടസ്സവുമില്ല.പക്ഷെ സ്ഥലം കൈയ്യേറി വലിയ ബാനര്‍ വെച്ച് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്ത കൂടാന്‍ പാടില്ലാത്ത കാര്യമാണ്. കമ്മ്യൂണിറ്റി കിച്ചന്‍ ആലപ്പുഴയില്‍ മാത്രം കൊണ്ടുവരാനുള്ള തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. ആലപ്പുഴയില്‍ കമ്മ്യൂണിറ്റി കിച്ചന്‍ ഉടന്‍ തുടങ്ങും. മറ്റിടങ്ങളില്‍ ഇപ്പോള്‍ നടക്കുന്നതുപോലെ നടക്കട്ടെ. മറ്റ് ഏതെങ്കിലും സ്ഥലത്ത് നിന്ന് പരാതികള്‍ ലഭിക്കുകയാണെങ്കില്‍ അവിടെയും നടപടികള്‍ സ്വീകരിക്കേണ്ടി വരും.

ഡിവൈഎഫ്‌ഐയും സേവാഭാരതിയും പ്രതിഷേധവുമായി രംഗത്തുണ്ട്. രണ്ടു കൂട്ടരും വലിയ കൊടികള്‍ വച്ചുകെട്ടി ആശുപത്രിയിലെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയാണ്. ആശുപത്രിക്ക് രാഷ്ട്രീയ നേതാക്കളുടെ പേരിടുന്നതും ബാനറും വലിച്ചു കെട്ടി ആശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ. വയനാട് ദുരന്തത്തില്‍ ഭക്ഷണം നല്‍കിയ വൈറ്റ് ഗാര്‍ഡുകാരോട് ചെയ്തത് മറന്നോയെന്നും മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *