
മധ്യകേരളത്തിലെ കാൻസർ രോഗികൾക്ക് ആശ്വാസമായി കൊച്ചിൻ കാൻസർ ആൻഡ് റിസർച്ച് സെന്ററിന്റെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ മന്ദിരം ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്നിന് കളമശേരി മെഡിക്കൽ കോളജ് കാമ്പസിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സെന്റർ നാടിനു സമർപ്പിക്കും.
കിഫ്ബി വഴി 449 കോടി രൂപ ചെലവഴിച്ചാണ് ഈ കാൻസർ സെന്റർ നിർമിച്ചിരിക്കുന്നത്. 6.3 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ ഒൻപതു നിലകളിലായി നിർമിച്ച കെട്ടിടത്തിൽ 451 കിടക്കകളുണ്ട്. ആദ്യഘട്ടത്തിൽ 100 കിടക്കകൾ പ്രവർത്തനസജ്ജമാകും.
അത്യാധുനിക സംവിധാനങ്ങളുള്ള 12 ഓപ്പറേഷൻ തിയറ്ററുകൾ. ഇതിൽ ഒരെണ്ണം ഭാവിയിൽ റോബോട്ടിക് സർജറിക്കായി മാറ്റിവച്ചിരിക്കുന്നു.
ചികിത്സയ്ക്കൊപ്പം കാൻസർ ഗവേഷണത്തിനും സെന്റർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ്, മറ്റ് ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.














