ഇരിട്ടി:കൂട്ടുപുഴ വളവുപാറയിൽ റോഡിൽ പൂച്ചപ്പുലിയെ വാഹനം ഇടിച്ചു ചത്ത നിലയിൽ കണ്ടെത്തി. ഇരിട്ടി സെക്ഷൻ ഫോറസ്‌റ്റർ സി.സുനിൽ കുമാർ, ബീറ്റ് ഫോറസ്‌റ്റ് ഓഫിസർ ഉത്തര എന്നിവരുടെ നേതൃത്വത്തിൽ സ്‌ഥലത്തെത്തി പരിശോധന നടത്തി.
ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ ശ്രമങ്ങൾ നടത്തുമെന്ന് ഉറപ്പ് നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ രൂപികരിക്കുന്നതിനായി ഒരു കമ്മറ്റി രൂപികരിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരുകൾക്ക് ഉൾപ്പെടെ നിര്‍ദേശങ്ങൾ കമ്മിറ്റിയുമായി പങ്കിടാൻ സാധിക്കും.
ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ (ഫോര്‍ഡ), ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ), ഡല്‍ഹിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും ആശുപത്രികളിലെയും റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷനുകളുടെ പ്രതിനിധികള്‍എന്നിവര്‍ കേന്ദസര്‍ക്കാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ വനിതാ ഡോക്ടര്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് നടപടി. വിഷയത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിട്ടുണ്ട്.
ഡെങ്കിപ്പനി, മലേറിയ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് ജോലി പുനഃരാരംഭിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തില്‍ നിലവിലുള്ള സ്ഥാനാര്‍ഥികളുടെ പേര്, പാര്‍ട്ടിയും ചിഹ്നവും എന്ന ക്രമത്തില്‍-അഡ്വ. എം വി ജയരാജന്‍(കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), ചുറ്റിക അരിവാള്‍ നക്ഷത്രം), സി രഘുനാഥ് ( ഭാരതീയ ജനത പാര്‍ട്ടി-താമര), കെ സുധാകരന്‍, s/o രാമുണ്ണി വി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ), രാമചന്ദ്രന്‍ ബാവിലേരി (ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടി-വജ്രം), ജയരാജ് ഇ പി (സ്വത-എയര്‍കണ്ടീഷണര്‍), ജയരാജന്‍ എം വി s/o വേലായുധന്‍ (സ്വത-അലമാര), ജോയി ജോണ്‍ പട്ടര്‍ മഠത്തില്‍ (സ്വത- ഓട്ടോറിക്ഷ), നാരായണകുമാര്‍ (സ്വത-ബേബി വാക്കര്‍), സി ബാലകൃഷ്ണന്‍ യാദവ് (സ്വത-ബലൂണ്‍), വാടി ഹരീന്ദ്രന്‍ (സ്വത-ആപ്പിള്‍), കെ സുധാകരന്‍ s/o കൃഷ്ണന്‍ (സ്വത-വളകള്‍), കെ സുധാകരന്‍ s/o പി ഗോപാലന്‍ (സ്വത-ഗ്ലാസ് ടംബ്ലര്‍).
പേരാവൂര്‍:വെള്ളിയാഴ്ച വൈകുന്നേരം കുനിത്തല കുറൂഞ്ഞി ഭാഗത്ത് ആള്‍ത്താമസമില്ലാത്ത പുരയിടത്തില്‍ വന്‍തോതില്‍ ചാരായ നിര്‍മ്മാണം നടത്തിയ കുറൂഞ്ഞി സ്വദേശി സുമേഷ് നാല്‍പ്പാടി സ്വദേശി അജേഷ് എന്നിവരാണ് അറസ്റ്റിലായത്.എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡംഗം പ്രിവന്റീവ് ഓഫീസര്‍ എം പി. സജീവന് ലഭിച്ചരഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയിഡിലാണ് ചാരായ നിര്‍മ്മാണത്തിനിടെ ഇവര്‍ പിടിയിലായത്.
സംഭവ സ്ഥലത്ത് നിന്നും 75 ലിറ്റര്‍ വാഷും 28 ലിറ്റര്‍ ചാരായവും ഗ്യാസ് സിലിണ്ടറും, സ്റ്റൗവും അടക്കം വാറ്റുപകരണങ്ങളും കണ്ടെടുത്തു. പ്രിവന്റീവ് ഓഫീസര്‍ എം പി. സജീവന്‍ പ്രിവന്റീവ് ഓഫീസര്‍ എന്‍.പത്മരാജന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ബാബുമോന്‍ ഫ്രാന്‍സിസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ സുരേഷ്. സി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷീജ കാവളാന്‍ എക്‌സൈസ് ഡ്രൈവര്‍ ധനീഷ്.സി എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു