Hivision Channel

കണ്ണൂര്‍ എന്‍ ജി ഒ ക്വാര്‍ട്ടേഴ്സ് പുതിയ കെട്ടിടം ഉദ്ഘാടനം

സര്‍ക്കാര്‍ ജീവനക്കാരുടെ താമസ സൗകര്യങ്ങള്‍ ഫ്‌ലാറ്റ് സമുച്ചയ രീതിയിലേക്ക് മാറ്റാനുള്ള ആലോചനയിലാണ് സര്‍ക്കാരെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.കണ്ണൂര്‍ എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ് കോമ്പൗണ്ടില്‍ പുതുതായി നിര്‍മ്മിച്ച ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിംഗിള്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും അപ്പാര്‍ട്ട്‌മെമെന്റ് രീതിയിലേക്ക് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സുകള്‍ മാറി. ഇനി ഫ്‌ലാറ്റ് സമുച്ചയങ്ങളാണ് സൗകര്യപ്രദം.സര്‍ക്കാര്‍ ജീവനക്കാരുടെ താമസ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. തിരുവനന്തപുരത്ത് സ്ത്രീ ജീവനക്കാര്‍ക്കായി സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റ് തുടങ്ങാന്‍ തീരുമാനിച്ചു.മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
വയറിംഗിന്റെ പേരില്‍ പുതിയ കെട്ടിടങ്ങള്‍ കുത്തി പൊളിക്കുന്നത് ഒഴിവാക്കാന്‍ സിവില്‍, ഇലക്ട്രിക്കല്‍ ടെണ്ടറുകള്‍ ചേര്‍ത്ത് കോമ്പസിറ്റ് ടെണ്ടര്‍ സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസുകളില്‍ ഓണ്‍ ലൈന്‍ ബുക്കിംഗ് വഴി ഇത് വരെ ഒന്നര ലക്ഷം പേര്‍ താമസിച്ചു.8.82 കോടിയാണ് ഇത് വഴിയുള്ള വരുമാനം.ടൂറിസം ശക്തിപെടാന്‍ ഈ നടപടി സഹായകമായി. ഇതിന്റെ അടിസ്ഥാനത്തില്‍ പിണറായി പഞ്ചായത്തില്‍ ഒരു പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് പുതുതായി തുടങ്ങും.ഇതിന് അഞ്ച് കോടി 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. മട്ടന്നൂര്‍ റസ്റ്റ്ഹൗസിന്റെ നവീകരണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ.ടി ഒ മോഹനന്‍ വിശിഷ്ടാതിഥിയായി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം പി രാജേഷ്, പൊതുമരാമത്ത് കെട്ടിടവിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ ജി വിശ്വ പ്രകാശ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാജി തയ്യില്‍, എന്‍ ജി ഒ ക്വാട്ടേഴ്‌സ്വി ക്ഷേമസമിതി പ്രസിഡണ്ട് ജയദേവന്‍ വിവിധധ സംഘടനാപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട താമസ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ്. പുതിയ ക്വാട്ടേഴ്‌സ് കെട്ടിടം നിര്‍മ്മിച്ചത്. 2021 ഡിസംബറില്‍ തറക്കല്ലിട്ട കെട്ടിടത്തിന്റെ നിര്‍മ്മാണം ഒരു കൊല്ലവും 8 മാസവും കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെയും കരാറുകാരനേയും മന്ത്രി അഭിനന്ദിച്ചു. പി ഡബ്ല്യു ഡി കരാറുകാരനായ കെ മജീദ് മന്ത്രിയില്‍ നിന്ന് ഉപഹാരവുമേറ്റ് വാങ്ങി.
മൂന്ന് കോടി രൂപ ചെലവില്‍ രണ്ട് ബ്ലോക്കുകളില്‍ മൂന്ന് നിലകളിലായി 12 കുടംബങ്ങള്‍ക്ക് താമസിക്കാന്‍ പറ്റും വിധം 856. ചതുര അടി വീതമാണ് ഓരോ ക്വാട്ടേഴ്‌സും നിര്‍മ്മിച്ചത്. ഹാള്‍, ശുചി മുറിയോട് കൂടിയ രണ്ട് കിടപ്പ് മുറികള്‍, ഒരു പഠനമുറി, അടുക്കള, വര്‍ക്ക് ഏരിയ, ബാല്‍ക്കണി എന്നിവ ഓരോ ക്വാട്ടേഴ്സിലും ഒരുക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *