
പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഡയാലിസ് യൂണിറ്റിലെ ഏഴു മിഷ്യനിൽ നാലെണ്ണം തകരാറിൽ ആയിരിക്കുകയാണ്.ഇതാണ് ഡയാലിസ് ചെയ്യുന്ന രോഗികൾക്ക് ദുരിതമായി മാറിയത്.
ഡയാലിസിന് എത്തുന്ന രോഗികളെ മറ്റ് ഡയാലിസ് സെൻ്ററുകളിലേക്ക് വിടുകയാണ് ചെയ്യുന്നത്. ഇത് വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
മറ്റ് ഡയാലിസ് സെൻ്ററുകളിൽ ഡയാലിസിന് പോകുമ്പോൾ എച്ച്.ഐ.വി പരിശോധയും മറ്റ്ടെസ്റ്റുകളും മരുന്നുകളും ഉൾപ്പെടെ
1500 മുതൽ 5000 രൂപയോളം ചെലവ് വരും എന്നാണ് പറയുന്നത്.7 ഡയാലിസ് മിഷ്യനും പ്രവർത്തിക്കുകയാണെങ്കിൽ ഒരു ദിവസം 18 പേർക്ക് ഡയാലിസ് ചെയ്യാൻ സാധിക്കും.മിഷൻ തകരാറിലായതോടെ ഇപ്പോൾ ഒരു ദിവസം പത്തിൽ താഴെ പേർക്ക് മാത്രമേ ഡയാലിസ് ചെയ്യാൻ കഴിയുന്നുള്ളൂ.എത്രയും വേഗം മിഷ്യൻ തകരാറുകൾ പരിഹരിച്ച് ഡയാലിസ് യൂണിറ്റിന്റെ പ്രവർത്തനം പൂർവ്വസ്ഥിതിയിൽ ആക്കണമെന്നാണ് ഡയാലിസ് രോഗികൾ ഉൾപ്പെടെ ഉള്ളവർ ആവശ്യപ്പെടുന്നത്.














