Hivision Channel

Local News

പൊന്നാനിയില്‍ അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച; ലോക്കറില്‍ സൂക്ഷിച്ച 350 പവൻ കവര്‍ന്നു

മലപ്പുറം പൊന്നാനിയിലെ വീട്ടില്‍ വന്‍ കവര്‍ച്ച. അടച്ചിട്ട വീട്‌ കുത്തിത്തുറന്ന് 350 പവനോളം സ്വര്‍ണം കവര്‍ന്നു. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപമുള്ള രാജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. രാജേഷ് കുടുംബത്തോടൊപ്പം ദുബായിലാണുള്ളത്. രണ്ടാഴ്ച മുമ്പാണ് ഇവര്‍ വീട്ടില്‍വന്നു പോയത്.

ഇതിനിടെ ശനിയാഴ്ച വൈകീട്ട് വീട് വൃത്തിയാക്കുന്നതിനായി എത്തിയ ജോലിക്കാരി വീടിന്റെ പിൻവശത്തുള്ള ഗ്രില്ല് തകര്‍ത്തനിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് അകത്ത് കയറിയപ്പോള്‍ അലമാരയും മറ്റും തുറന്നിട്ട നിലയില്‍ കണ്ടെത്തി. ഉടന്‍ വീട്ടുടമയെ വിവരം അറിയിച്ചു.

350 പവന്‍ സ്വര്‍ണം മോഷണം പോയതായാണ് ഇവര്‍ പോലീസില്‍ അറിയിച്ചിരിക്കുന്നത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി അന്വേഷണം നടത്തിവരികയാണ്.

വീട് സിസിടിവി നിരീക്ഷണത്തിലായിരുന്നെങ്കിലും സിസിടിവി ഡിവിആര്‍ ഉള്‍പ്പടെ കവര്‍ന്നിട്ടുണ്ട്. മോഷണവിവരം അറിഞ്ഞ ശേഷം രാജേഷ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

പൊന്നാനിയില്‍ അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച; ലോക്കറില്‍ സൂക്ഷിച്ച 350 പവൻ കവര്‍ന്നു

മലപ്പുറം പൊന്നാനിയിലെ വീട്ടില്‍ വന്‍ കവര്‍ച്ച. അടച്ചിട്ട വീട്‌ കുത്തിത്തുറന്ന് 350 പവനോളം സ്വര്‍ണം കവര്‍ന്നു. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപമുള്ള രാജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. രാജേഷ് കുടുംബത്തോടൊപ്പം ദുബായിലാണുള്ളത്. രണ്ടാഴ്ച മുമ്പാണ് ഇവര്‍ വീട്ടില്‍വന്നു പോയത്.

ഇതിനിടെ ശനിയാഴ്ച വൈകീട്ട് വീട് വൃത്തിയാക്കുന്നതിനായി എത്തിയ ജോലിക്കാരി വീടിന്റെ പിൻവശത്തുള്ള ഗ്രില്ല് തകര്‍ത്തനിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് അകത്ത് കയറിയപ്പോള്‍ അലമാരയും മറ്റും തുറന്നിട്ട നിലയില്‍ കണ്ടെത്തി. ഉടന്‍ വീട്ടുടമയെ വിവരം അറിയിച്ചു.

350 പവന്‍ സ്വര്‍ണം മോഷണം പോയതായാണ് ഇവര്‍ പോലീസില്‍ അറിയിച്ചിരിക്കുന്നത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി അന്വേഷണം നടത്തിവരികയാണ്.

വീട് സിസിടിവി നിരീക്ഷണത്തിലായിരുന്നെങ്കിലും സിസിടിവി ഡിവിആര്‍ ഉള്‍പ്പടെ കവര്‍ന്നിട്ടുണ്ട്. മോഷണവിവരം അറിഞ്ഞ ശേഷം രാജേഷ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

പാലക്കാട്ട് യുവതിയെ കുത്തിവീഴ്ത്തി കത്തിച്ചുകൊന്നു; പ്രതി ആത്മഹത്യ ചെയ്തു

കൊടുമുണ്ട തീരദേശ റോഡിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തൃത്താല പട്ടിത്തറ കങ്കണത്ത് പറമ്പിൽ പ്രവിയ (30) ആണ് മരിച്ചത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ് പ്രവിയ. രാവിലെ ജോലിക്ക് വരുമ്പോഴാണ് സംഭവം.

യുവതിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം കത്തിച്ചതാണെന്നാണ് സൂചന. സംഭവത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച, പ്രതിയെന്ന് കരുതുന്ന യുവാവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ആലൂർ മൂലടിയിൽ സന്തോഷ് കുമാർ (43) ആണ് മരിച്ചത്. മരിച്ച പ്രവിയ സന്തോഷ് കുമാറിൻ്റെ കടയിലെ മുൻ ജീവനക്കാരിയായിരുന്നു.

സംഭവ സ്ഥലത്ത് പ്രവിയയുടെ സ്കൂട്ടർ മറിഞ്ഞു കിടപ്പുണ്ട്. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

ഏക സിവിൽ കോഡ്, തെക്ക്-വടക്ക് ബുള്ളറ്റ് ട്രെയിൻ, അന്താരാഷ്ട്ര രാമായണോത്സവം, വനിതാ ബിൽ: ബിജെപി പ്രകടന പത്രിക

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ദില്ലിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. യുവാക്കൾ, സ്ത്രീകൾ, കർഷകർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രതിനിധികൾ എന്നിവരടക്കം കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് പ്രകടന പത്രികയുടെ പതിപ്പ് നൽകിയാണ് പ്രധാനമന്ത്രി ഇത് പുറത്തിറക്കിയത്. 

ലഖ്പതി ദീദി പദ്ധതി, 3 കോടി സ്ത്രീകൾക്കായി വിപുലീകരിക്കും, വനിത സംവരണം പ്രാബല്യത്തിൽ കൊണ്ടുവരും, മെട്രോ റെയിൽ  ശൃംഖല വിപുലമാക്കും, അഴിമതിക്കാർക്കെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കും, അന്താരാഷ്ട്ര തലത്തിൽ രാമായണോത്സവം സംഘടിപ്പിക്കും, കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ കൊണ്ടുവരും, വടക്ക് – തെക്ക് ബുള്ളറ്റ് ട്രെയിൻ റൂട്ടിൻ്റെ സാധ്യത പഠനം നടത്തും, 6G സാങ്കേതിക വിദ്യ പ്രഖ്യാപിക്കുമെന്നടക്കം നിരവധി പ്രഖ്യാപനങ്ങളാണ് പത്രികയിലുള്ളത്.

പത്രിക പുറത്തിറക്കിയതിന് പിന്നാലെ നേതാക്കളെയും പ്രവര്‍ത്തകരെയും അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി, കേരളത്തിലെ വിഷു ആഘോഷത്തിന്റെ കൂടി പശ്ചാത്തലത്തിൽ ആശംസകൾ നേര്‍ന്നാണ് പ്രസംഗം ആരംഭിച്ചത്. രാജ്യം കാത്തിരുന്ന പ്രകടന പത്രികയാണ് ബിജെപി അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നടപ്പാക്കുന്ന കാര്യങ്ങളേ പ്രകടനപത്രികയിൽ പറയാറുള്ളൂ. 4 വിഭാഗങ്ങളെ കൂടുതൽ ശാക്തീകരിക്കുകയാണ് ലക്ഷ്യം. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കി. സൗജന്യ റേഷൻ അടുത്ത 5 വർഷത്തേക്ക് കൂടി തുടരും. 70 വയസിന് മുകളിലുള്ള എല്ലാവരെയും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തും. വാതക പൈപ്പ് ലൈൻ എല്ലാ വീടുകളിലും എത്തിക്കും. വൈദ്യുതി ബിൽ പൂജ്യമാക്കും. പുരപ്പുറ സോളാർ പദ്ധതി വ്യാപകമാക്കും. മുദ്ര ലോൺ തുക 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷം രൂപയാക്കും. പ്രധാനമന്ത്രി ആവാസ് യോജന വഴി 3 കോടി വീടുകൾ നിർമ്മിക്കും. ട്രാൻസ്ജെൻഡറുകളെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തും. ഭിന്നശേഷിക്കാര്‍ക്ക് പി എം ആവാസ് യോജന വഴി വീടുകൾ നൽകുമെന്നും നരേന്ദ്ര മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു.

വീട്ടിലെത്തി വോട്ടു ചെയ്യിപ്പിക്കൽ: തിങ്കളാഴ്ച ആരംഭിക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കണ്ണൂർ മണ്ഡലത്തിൽ ഭിന്നശേഷിക്കാരെയും 85 വയസ്സ് കഴിഞ്ഞ വരെയും വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കുന്ന പ്രവർത്തനം ഏപ്രിൽ 15 ന് ആരംഭിക്കും. ഏപ്രിൽ 20 വരെയാണ് ഈ സൗകര്യം. കണ്ണൂർ മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലായി 10960 പേരാണ് 85+, ഭിന്നശേഷിക്കാർ എന്ന വിഭാഗങ്ങളിൽ പോസ്റ്റൽ ബാലറ്റിന് അർഹരായിക്കുന്നത്. ഇതിനായി ആകെ 149 ടീമുകളെയാണ് ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഒരു ടീമിൽ രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, ഒരു വീഡിയോഗ്രാഫർ, പോലീസ്, സൂക്ഷ്മ നിരീക്ഷകൻ എന്നിവർ ഉണ്ടാകും. കൂടാതെ സ്ഥാനാർഥികളുടെ പ്രതിനിധികൾക്കും ഇവർക്കൊപ്പം പോകാം. ഈ 149 ടീമുകൾക്ക് 15-ാം തീയതി രാവിലെ അതാത് നിയമസഭ മണ്ഡലത്തിലെ വിതരണ കേന്ദ്രത്തിൽ നിന്ന് പോസ്റ്റൽ ബാലറ്റുകൾ ഉപവരണാധികാരിയുടെ നേതൃത്വത്തിൽ വിതരണം ചെയ്യും. തുടർന്ന് ഈ ടീം അർഹരായവരുടെ വീടുകൾ സന്ദർശിച്ച് വോട്ടു ചെയ്യിക്കും. വോട്ടറെ ഫോണിലൂടെയോ ബി എൽ ഒ മാർ വഴിയോ സന്ദർശിക്കുന്ന ദിവസവും ഏകദേശ സമയവും അറിയിക്കും. വോട്ട് ചെയ്യിപ്പിച്ചതിനു ശേഷം അന്ന് വൈകിട്ട് തന്നെ പോസ്റ്റൽ ബാലറ്റ്കൾ ഉപവരണാധികാരിക്ക് കൈമാറുകയും സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുകയും ചെയ്യും. ആദ്യ ദിവസം വോട്ടർ വീട്ടിലില്ലെങ്കിൽ രണ്ടാമതും ടീം വേറൊരു ദിവസം ആ വോട്ടറുടെ വീട്ടിൽ വരികയും വോട്ടു ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്യും. രണ്ടാമത്തെ സന്ദർശനത്തിൻ്റെ തീയതി ആദ്യസദർശന വേളയിൽ തന്നെ വോട്ടറുടെ വീട്ട്കാരെ അറിയിച്ചിരിക്കും. രണ്ടാമത്തെ സന്ദർശനവേളയിലും വോട്ടർ വീട്ടിലില്ലെങ്കിൽ പിന്നെ ഒരു അവസരം നൽകുന്നതല്ല. അന്ധതകൊണ്ടോ ശാരീരിക അവശതകൾ കൊണ്ടോ സ്വയം വോട്ടു ചെയ്യുവാൻ സാധിക്കുന്നില്ലെങ്കിൽ വോട്ടർക്ക് തൻ്റെ വോട്ട് രേഖപ്പെടുത്തുവാൻ സഹായിയെ വെക്കാം. അതിനുള്ള അപേക്ഷ വന്നിരിക്കുന്ന ടീമിന് സമർപ്പിച്ചാൽ മതി. എന്നാൽ സഹായിയായിട്ട് കൂടെ വന്നിരിക്കുന്ന ടീം അംഗങ്ങളെയോ , സ്ഥാനാർഥിയുടെ പ്രതിനിധികളോയോ , സ്ഥാനാർഥിയെയോ വെക്കാൻ പാടില്ല. സഹായിക്ക് 18 വയസ് പൂർത്തിയായിരിക്കണം . സഹായിയും സത്യ പ്രസ്താവന എഴുതി ഒപ്പിട്ട് ടീമിന് നൽകണം.വോട്ടു രഹസ്യമായി രേഖപ്പെടുന്നതിനുള്ള എല്ലാ സൗകര്യങ്ങളും തിരഞ്ഞെടുപ്പ് ടീം വോട്ടറുടെ വീട്ടിൽ ചെയ്ത് തരും.കണ്ണൂർ മണ്ഡലത്തിൽ ആകെ 8457 പേരാണ് 85 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരൻമാരുടെ വിഭാഗത്തിലേക്ക് പോസ്റ്റൽ വോട്ട് ചെയ്യുന്നതിനായി അപേക്ഷിച്ചത്. രേഖകൾ പരിശോധിച്ചതിനു ശേഷം 8434 പേർ ഈ വിഭാഗത്തിൽ അർഹരാണ് എന്ന് കണ്ടെത്തി. ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ 3948 പേരാണ് അപേക്ഷിച്ചത്. ഇതിൽ 2526 പേർ രേഖകൾ പരിശോധിച്ചതിനു ശേഷം അർഹരാണെന്ന് കണ്ടെത്തി.പോസ്റ്റൽ ബാലറ്റിന് അർഹരായ 85 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരൻമാരുടയും ഭിന്നശേഷിക്കാരുടെയും നിയമസഭ മണ്ഡലം തിരിച്ചുള്ള കണക്ക് 85 വയസ്സ് കഴിഞ്ഞവർ തളിപ്പറമ്പ്- 1221ഇരിക്കൂർ – 1568അഴീക്കോട് -887കണ്ണൂർ – 985ധർമ്മടം – 1264മട്ടന്നൂർ – 1284പേരാവൂർ – 1225ഭിന്നശേഷിക്കാർതളിപ്പറമ്പ്- 452ഇരിക്കൂർ – 381അഴീക്കോട് – 248കണ്ണൂർ – 247ധർമ്മടം – 427മട്ടന്നൂർ – 474പേരാവൂർ – 297

സ്ഥാനാർഥികളുടെ വരവ് ചെലവ് കണക്കിൻ്റെ ആദ്യ പരിശോധന പൂർത്തിയായി

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ വരവ് ചെലവ് കണക്കിൻ്റെ ആദ്യ പരിശോധന വെള്ളിയാഴ്ച കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ പൂർത്തിയായി. ചെലവ് നിരീക്ഷക ആരുഷി ശർമ്മയുടെ നേതൃത്വത്തിൽ ആണ് പരിശോധന നടന്നത്. കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുന്ന 12 സ്ഥാനാർഥികളും അവരുടെ വരവ് ചെലവ് രജിസ്റ്റർ, വൗച്ചർ, രസീത് എന്നിവ ഹാജരാക്കി. മൊത്തം മൂന്നു പരിശോധനകളാണ് നടക്കുന്നത്. രണ്ടാമത്തെ പരിശോധന ഏപ്രിൽ 19 ന് നടക്കും. അവസാന പരിശോധന ഈ മാസം 24 നാണ്. ആദ്യ പരിശോധനയിൽ, ചില സ്ഥാനാർഥികളുടെ രജിസ്റ്ററിലെ ചെലവുകൾ ഷാഡോ ഒബ്സർവേഷൻ രജിസ്റ്ററുമായി താരതമ്യം ചെയ്തപ്പോൾ ചെറിയ വ്യത്യാസങ്ങൾ കാണുകയും അത് ശരിയാക്കി സമർപ്പിക്കുവാൻ നിർദ്ദേശങ്ങൾ നല്കുകയും ചെയ്തു എന്ന് ആരുഷി ശർമ്മ അറിയിച്ചു. സ്ഥാനാർഥികളോട് അവരുടെ ദൈനം ദിന ചെലവുകൾ കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തുവാനും അതിൻ്റെ പകർപ്പ് ഒപ്പ് വെച്ച് സൂക്ഷിക്കാനും നിരീക്ഷക നിർദ്ദേശിച്ചു.വരണാധികാരിയുടെ ഓഫീസിൽ നിന്നും സ്ഥാനാർഥികളുടെ ചെലവ് രജിസ്റ്ററിൻ്റെ പകർപ്പ് പേജ് ഒന്നിന് ഒരു രൂപ നിരക്കിൽ പൊതുജനങ്ങൾക്ക് വാങ്ങാവുന്നതാണ് എന്ന് ആരുഷി ശർമ്മ അറിയിച്ചു

അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ മഴയെത്തും; കാലാവസഥാ പ്രവചനം ഇങ്ങനെ

കനത്ത് ചൂടിന് ആശ്വാസമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴയെത്തുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതിന് പുറമെ ഇന്നും നാളെയും കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. 15 -ാം തിയതി വരെ കേരളത്തിൽ വിവിധ ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഉയ‍ർന്ന തിരമാല ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.കൊടും ചൂടിൽ വെന്തുരുകുന്ന കേരളത്തിന് വരും ദിവസങ്ങളിൽ വലിയ ആശ്വാസമേകുന്ന വാർത്തയാണ് കാലാവസ്ഥ വകുപ്പിൽ നിന്നും പുറത്തുവരുന്നത്. 


ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത് ഇന്ന് (12-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 cm നും 40 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

താക്കോല്‍ കളഞ്ഞു കിട്ടി

ഇരിട്ടി ടൗണില്‍ നിന്നും താക്കോല്‍ കളഞ്ഞു കിട്ടിയിട്ടുണ്ട്.നഷ്ടപ്പെട്ടയാള്‍ ഇരിട്ടി പുതിയ ബസ് സ്റ്റാന്‍ഡിലെ ഹരിത വെജിറ്റബിള്‍സുമായി ബന്ധപ്പെടുക. 808620 8129

കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരും പാര്‍ട്ടിയും ചിഹ്നവും ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തില്‍ താഴെപറയുന്ന രീതിയില്‍

ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തില്‍ നിലവിലുള്ള സ്ഥാനാര്‍ഥികളുടെ പേര്, പാര്‍ട്ടിയും ചിഹ്നവും എന്ന ക്രമത്തില്‍-അഡ്വ. എം വി ജയരാജന്‍(കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), ചുറ്റിക അരിവാള്‍ നക്ഷത്രം), സി രഘുനാഥ് ( ഭാരതീയ ജനത പാര്‍ട്ടി-താമര), കെ സുധാകരന്‍, s/o രാമുണ്ണി വി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ), രാമചന്ദ്രന്‍ ബാവിലേരി (ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടി-വജ്രം), ജയരാജ് ഇ പി (സ്വത-എയര്‍കണ്ടീഷണര്‍), ജയരാജന്‍ എം വി s/o വേലായുധന്‍ (സ്വത-അലമാര), ജോയി ജോണ്‍ പട്ടര്‍ മഠത്തില്‍ (സ്വത- ഓട്ടോറിക്ഷ), നാരായണകുമാര്‍ (സ്വത-ബേബി വാക്കര്‍), സി ബാലകൃഷ്ണന്‍ യാദവ് (സ്വത-ബലൂണ്‍), വാടി ഹരീന്ദ്രന്‍ (സ്വത-ആപ്പിള്‍), കെ സുധാകരന്‍ s/o കൃഷ്ണന്‍ (സ്വത-വളകള്‍), കെ സുധാകരന്‍ s/o പി ഗോപാലന്‍ (സ്വത-ഗ്ലാസ് ടംബ്ലര്‍).

രേഖകളില്ലാത്ത പണം പിടികൂടി

മതിയായ രേഖകൾ ഇല്ലാതെ സ്വകാര്യ കാറിൽ
കൊണ്ടു പോവുകയായിരുന്ന മൂന്ന് ലക്ഷത്തി അമ്പതിനായിരം രൂപ
2024 ലോകസഭ തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായുള്ള എസ് എസ് ടി യുടെയും പോലീസിന്റെയും സംയുക്ത വാഹന പരിശോധനയിൽ പിടിച്ചെടുത്തു.
കൊട്ടിയൂർ ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് പണം പിടികൂടിയത്.