Hivision Channel

Kerala news

തെരുവ് നായ ആക്രമണം; ഇതുവരെ നഷ്ടപരിഹാരത്തുക അനുവദിച്ചത് 749 പേര്‍ക്ക് മാത്രം

സംസ്ഥാനത്ത് തെരുവ് നായ ആക്രമണത്തിന് ഇരയായവരില്‍ ഇതുവരെ നഷ്ടപരിഹാരത്തുക അനുവദിച്ചത് 749 പേര്‍ക്ക് മാത്രം.132 പേരുടെ നഷ്ടപരിഹാരം സര്‍ക്കാരിന്റെ ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുന്നു. തെരുവ് നായ ആക്രമണം ഏല്‍ക്കുന്നവര്‍ ആശ്രയിക്കുന്ന സിരിജഗന്‍ സമിതിക്ക് മുന്നിലെത്തിയത് 5036 അപേക്ഷകളാണ്. സുപ്രീംകോടതി നിര്‍ദേശപ്രകാരം 2016 സെപ്റ്റംബര്‍ മുതലാണ് ജസ്റ്റിസ് സിരിജഗന്‍ സമിതി പ്രവര്‍ത്തനം തുടങ്ങിയത്. എറണാകുളം നോര്‍ത്തിലെ പരാമര റോഡിലാണ് ഓഫീസ്. തെരുവ് നായ ആക്രമണത്തിനിരയായ 5036 പേരാണ് ഇക്കഴിഞ്ഞ ജൂലൈ 23 വരെ സിരിജഗന്‍ സമിതിയെ സമീപിച്ചത്. ഇതില്‍ 881 അപേക്ഷകളില്‍ നഷ്ടപരിഹാരത്തിന് നിര്‍ദേശം നല്‍കി. ഇവരില്‍ 749 പേര്‍ക്ക് നഷ്ടപരിഹാരത്തുക അനുവദിച്ചു. 132 അപേക്ഷകളില്‍ ഇപ്പോഴും സര്‍ക്കാര്‍ തീരുമാനമായിട്ടില്ല. പട്ടി കടിയേല്‍ക്കുന്നവരില്‍ ഭൂരിഭാഗവും സമൂഹത്തിന്റെ താഴെ തട്ടിലുള്ള ആള്‍ക്കാരായതിനാല്‍ സമിതിയെ കുറിച്ച് അവര്‍ ബോധവാന്മാരല്ലെന്ന് ജസ്റ്റിസ് സിരിജഗന്‍ പറഞ്ഞു.

തെരുവ് നായ ആക്രമണം; ഇതുവരെ നഷ്ടപരിഹാരത്തുക അനുവദിച്ചത് 749 പേര്‍ക്ക് മാത്രം

സംസ്ഥാനത്ത് തെരുവ് നായ ആക്രമണത്തിന് ഇരയായവരില്‍ ഇതുവരെ നഷ്ടപരിഹാരത്തുക അനുവദിച്ചത് 749 പേര്‍ക്ക് മാത്രം.132 പേരുടെ നഷ്ടപരിഹാരം സര്‍ക്കാരിന്റെ ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുന്നു. തെരുവ് നായ ആക്രമണം ഏല്‍ക്കുന്നവര്‍ ആശ്രയിക്കുന്ന സിരിജഗന്‍ സമിതിക്ക് മുന്നിലെത്തിയത് 5036 അപേക്ഷകളാണ്. സുപ്രീംകോടതി നിര്‍ദേശപ്രകാരം 2016 സെപ്റ്റംബര്‍ മുതലാണ് ജസ്റ്റിസ് സിരിജഗന്‍ സമിതി പ്രവര്‍ത്തനം തുടങ്ങിയത്. എറണാകുളം നോര്‍ത്തിലെ പരാമര റോഡിലാണ് ഓഫീസ്. തെരുവ് നായ ആക്രമണത്തിനിരയായ 5036 പേരാണ് ഇക്കഴിഞ്ഞ ജൂലൈ 23 വരെ സിരിജഗന്‍ സമിതിയെ സമീപിച്ചത്. ഇതില്‍ 881 അപേക്ഷകളില്‍ നഷ്ടപരിഹാരത്തിന് നിര്‍ദേശം നല്‍കി. ഇവരില്‍ 749 പേര്‍ക്ക് നഷ്ടപരിഹാരത്തുക അനുവദിച്ചു. 132 അപേക്ഷകളില്‍ ഇപ്പോഴും സര്‍ക്കാര്‍ തീരുമാനമായിട്ടില്ല. പട്ടി കടിയേല്‍ക്കുന്നവരില്‍ ഭൂരിഭാഗവും സമൂഹത്തിന്റെ താഴെ തട്ടിലുള്ള ആള്‍ക്കാരായതിനാല്‍ സമിതിയെ കുറിച്ച് അവര്‍ ബോധവാന്മാരല്ലെന്ന് ജസ്റ്റിസ് സിരിജഗന്‍ പറഞ്ഞു.

തെരുവ് നായ ആക്രമണം; ഇതുവരെ നഷ്ടപരിഹാരത്തുക അനുവദിച്ചത് 749 പേര്‍ക്ക് മാത്രം

സംസ്ഥാനത്ത് തെരുവ് നായ ആക്രമണത്തിന് ഇരയായവരില്‍ ഇതുവരെ നഷ്ടപരിഹാരത്തുക അനുവദിച്ചത് 749 പേര്‍ക്ക് മാത്രം.132 പേരുടെ നഷ്ടപരിഹാരം സര്‍ക്കാരിന്റെ ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുന്നു. തെരുവ് നായ ആക്രമണം ഏല്‍ക്കുന്നവര്‍ ആശ്രയിക്കുന്ന സിരിജഗന്‍ സമിതിക്ക് മുന്നിലെത്തിയത് 5036 അപേക്ഷകളാണ്. സുപ്രീംകോടതി നിര്‍ദേശപ്രകാരം 2016 സെപ്റ്റംബര്‍ മുതലാണ് ജസ്റ്റിസ് സിരിജഗന്‍ സമിതി പ്രവര്‍ത്തനം തുടങ്ങിയത്. എറണാകുളം നോര്‍ത്തിലെ പരാമര റോഡിലാണ് ഓഫീസ്. തെരുവ് നായ ആക്രമണത്തിനിരയായ 5036 പേരാണ് ഇക്കഴിഞ്ഞ ജൂലൈ 23 വരെ സിരിജഗന്‍ സമിതിയെ സമീപിച്ചത്. ഇതില്‍ 881 അപേക്ഷകളില്‍ നഷ്ടപരിഹാരത്തിന് നിര്‍ദേശം നല്‍കി. ഇവരില്‍ 749 പേര്‍ക്ക് നഷ്ടപരിഹാരത്തുക അനുവദിച്ചു. 132 അപേക്ഷകളില്‍ ഇപ്പോഴും സര്‍ക്കാര്‍ തീരുമാനമായിട്ടില്ല. പട്ടി കടിയേല്‍ക്കുന്നവരില്‍ ഭൂരിഭാഗവും സമൂഹത്തിന്റെ താഴെ തട്ടിലുള്ള ആള്‍ക്കാരായതിനാല്‍ സമിതിയെ കുറിച്ച് അവര്‍ ബോധവാന്മാരല്ലെന്ന് ജസ്റ്റിസ് സിരിജഗന്‍ പറഞ്ഞു.

മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

ഇരിട്ടി: മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിട്ടി പാലത്തിന് സമീപത്തെ സൂര്യ ബാറിന്റെ വരാന്തയിലാണ് ലോട്ടറി വില്‍പനക്കാരനായ പടിയൂര്‍ സ്വദേശി താഴെവീട്ടില്‍ കണ്ണനെ(55) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിട്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി

സര്‍വ്വകക്ഷി അനുശോചന യോഗം

പേരാവൂര്‍: അര്‍ബന്‍ ബാങ്ക് റിട്ട. സെക്രട്ടറി തിരുവോണപുറത്തെ വി.കെ.ബലന്റെ നിര്യാണത്തില്‍ അനുശോചിച്ച് പേരാവൂരില്‍ സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു. ജില്ല പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ അധ്യക്ഷയായി. കെ.കെ രാമചന്ദ്രന്‍ ,കെ.ശശീന്ദ്രന്‍ മാസ്റ്റര്‍, വി.ഗീത,ജിജി ജോയി, കെ.ജയപ്രകാശ്, അരിപ്പയില്‍ മുഹമ്മദ് ഹാജി, എ.കെ ഇബ്രാഹിം, മണക്കടവന്‍ രാഘവന്‍, സിബി കണ്ണീറ്റ്കണ്ടം, ജോഷി മഞ്ഞപ്പള്ളി, ജെ.ദേവദാസ്, കെ.രാജന്‍ മാസ്റ്റര്‍, സുരേഷ് ചാലാറത്ത്, കെ.ഹരിദാസ്, എം.കെ.ദിനേശ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം

കാക്കയങ്ങാടില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. തളിപ്പറമ്പ് സ്വദേശിയുടെയും പുന്നാട് സ്വദേശിയുടെയും കാറുകളാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു.

കുടുംബ പൊതുയോഗവും ഓണഫണ്ട് വിതരണവും

കൊട്ടിയൂര്‍: എസ്.എന്‍.ഡി.പി ശാഖയോഗത്തിന് കീഴിലുള്ള പന്നിയാംമല പടിഞ്ഞാറ് കുമാരാനാശന്‍ കുടുംബ പൊതുയോഗവും ഓണ ഫണ്ട് വിതരണവും അരി വിതരണവും സംഘടിപ്പിച്ചു. പി.തങ്കപ്പന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. രത്‌നാകരന്‍, ബിന്ദു, സി.കെ വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു. 7 അംഗ പുതിയ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

ഓണാഘോഷം സംഘടിപ്പിച്ചു

കേളകം: 11-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും മുഴുവന്‍ സിയുസികളുടെയും നേതൃത്വത്തില്‍ വെള്ളൂന്നി ചോലപ്പനം ആദിവാസി കോളനിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി ബൈജു വര്‍ഗീസ്, സന്തോഷ് ജോസഫ്, വര്‍ഗീസ് ജോസഫ്, ലാലി ജോസ്, വില്‍സണ്‍ കൊച്ചുപുര, വിമല്‍ വില്‍സണ്‍, സുരേന്ദ്രന്‍, സോനു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വടംവലിയും നടന്നു. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

ഓണക്കിറ്റ് വിതരണവും ചികിത്സ ധനസഹായ വിതരണവും

ഇരിട്ടി: തുടിമരം വന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സമിതി പ്രദേശത്തെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ 10 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണവും സമിതി അംഗങ്ങള്‍ക്ക് ചികിത്സ ധനസഹായ വിതരണവും നടത്തി.ഇരിട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ ജിജില്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.കെ ബാലന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കൃഷ്ണശ്രീ പി, എം.എന്‍ രാജപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ചിരാത്; സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പിന് തുടക്കമായി

കേളകം: ചിരാത് എന്ന പേരില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന് നല്‍കുന്ന മൂന്ന് ദിവസത്തെ ക്യാമ്പിന് കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തംഗം വി ഗീത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സന്തോഷ് സി.സി അധ്യക്ഷത വഹിച്ചു. കേളകം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജീസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ എം.വി മാത്യു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോബി ഏലിയാസ്, അശ്വതി കെ ഗോപിനാഥ്, ഡി.ഐ ഷിബിന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ കേളകം ടൗണിലേക്ക് ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി.