Hivision Channel

പിഎം ശ്രീയില്‍ സര്‍ക്കാര്‍ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍

പിഎം ശ്രീയില്‍ സര്‍ക്കാര്‍ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയെ കുറിച്ചുള്ളത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതായി വിവരമില്ല. പദ്ധതിയുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളതുകൊണ്ടാണ് തീരുമാനം നീളുന്നത്. പദ്ധതിയില്‍ ഒപ്പിട്ട് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസര്‍ക്കാരാണെന്ന് മന്ത്രി ആവര്‍ത്തിച്ചു. രാഷ്ട്രീയ വിയോജിപ്പ് ഉള്ളതുകൊണ്ട് എല്ലാ വശവും വിശദമായി പരിശോധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വിശദമാക്കി.

പിഎം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ കടന്നിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. എസ്എസ്‌കെയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഡയറക്ടര്‍ ഡല്‍ഹിയില്‍ പോയിരുന്നു. ഫണ്ട് റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ച നടന്നിട്ടുണ്ട്. പിഎം ശ്രീയുടെ കാര്യത്തില്‍ ഡല്‍ഹിയില്‍ നിന്ന് പുതിയ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ നടപടികളിലേക്കൊന്നും കടന്നിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

പിഎം ശ്രീയില്‍ ഉപസമിതിയ യോഗങ്ങള്‍ ചേര്‍ന്ന് എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ട്. ഒരു അന്തിമ യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. മന്ത്രിമാര്‍ പ്രളയവുമായി ബന്ധപ്പെട്ട് അതിന്റെ ചുമതലകളിലായിരുന്നു. അന്ന് യോഗം ചേരാന്‍ കഴിയാതെ വന്നു. അതിനാല്‍ പിന്നീട് യോഗം വിളിച്ചിട്ടുമില്ലെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസമുള്ളതുകൊണ്ടാണ് അനിശ്ചിതത്വം തുടരുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *