Hivision Channel

കേരളത്തില്‍ 79.63 ശതമാനം പോളിങ്, പോസ്റ്റല്‍ വോട്ടിന്റെ കൃത്യമായ കണക്ക് വോട്ടെണ്ണല്‍ ദിവസം മാത്രമേ ലഭ്യമാകൂ; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇവിഎമ്മും തപാലും ചേര്‍ത്ത് കേരളത്തില്‍ 79.63 ശതമാനമാണ് പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ അന്തിമ കണക്കുകള്‍ ലഭ്യമായിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ യു. രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. ബൂത്തിലെത്തി വോട്ടു ചെയ്തവരുടെ വിശദമായ കണക്ക് പുറത്തുവിട്ടു. 99,40,379 പുരുഷന്‍മാര്‍ 1,13,03,410 സ്ത്രീകള്‍ 153 ട്രാന്‍സ് ജെന്‍ഡേഴ്‌സ് എന്നിവരുള്‍പ്പെടെ ആകെ 2,12,43,942 പേരാണ് ബൂത്തുകളില്‍ വോട്ട് ചെയ്തത്.

സര്‍വീസ് വോട്ട് കൂടി ചേര്‍ത്താല്‍ മാത്രമേ കണക്കുകള്‍ പൂര്‍ണമാകൂ. നിലവില്‍ എല്ലാ വിവരങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. നടപടി ക്രമങ്ങളില്‍ കാലതാമസം ഉണ്ടായിട്ടില്ല. സുതാര്യമായ നടപടികളാണ് സ്വീകരിച്ചത്. അന്തിമ കണക്കുകള്‍ സ്ഥിരീകരിക്കാന്‍ സമയം എടുക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു.

പോസ്റ്റല്‍, സര്‍വീസ് വീട്ടിലെ വോട്ട് കണക്കുകള്‍ പൂര്‍ണമായി നല്‍കിയിട്ടില്ല. 53,984 സര്‍വീസ് വോട്ട് കൗണ്ടിംഗ് ദിവസം വരെയുണ്ടായി. 96.3 ആണ് മുതിര്‍ന്ന പൗരന്മാരുടെ വോട്ട് ശതമാനം 60,734 ഭിന്ന ശേഷിക്കാര്‍ വോട്ട് ചെയ്തു. 96.7% ഹോം വോട്ട്. 32,172 അവശ്യവിഭാഗം വോട്ട് ചെയ്തു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള 1,35,068 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു (96.37%). 3,68,193 ആകെ പോസ്റ്റല്‍ വോട്ടുകള്‍.ലഭ്യമായ കണക്കുകള്‍ പ്രകാരം അന്തിമ പോളിങ് ശതമാനം 79.63 ആയിരിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *